Latest News
Loading...

വേമ്പനാട് കായലിൽ ചാടിയ യുവതി മുങ്ങി മരിച്ചു

 
ഗോശ്രീ രണ്ടാം പാലത്തിന്റെ സമാന്തര പാലത്തിൽ നിന്നു വേമ്പനാട് കായലിൽ ചാടിയ യുവതി മുങ്ങി മരിച്ചു. പള്ളിപ്പുറം വലിയവീട്ടിൽ നെൽസണിന്റെ മകൾ ബ്രിയോണ മരിയോ (25) ആണ് മരിച്ചത്.

പാലത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്ത ഓട്ടോഡ്രൈവർ വിജയന്റെ മൃതദേഹം എടുക്കാൻ പൊലീസും ഫയർഫോഴ്സും നാട്ടുകാരും നിൽക്കുന്നതിനിടയിലാണ് സംഭവം. പാലത്തിലൂടെ നടന്നെത്തിയ യുവതി ബാഗും ഫയലും താഴെ വച്ചു കൈവരിയിൽ കയറി നിന്നു പെട്ടെന്നു താഴേക്ക് ചാടി.

ചാടരുതെന്ന് വിളിച്ചു പറഞ്ഞ് പൊലീസും നാട്ടുകാരും ഓടിയെത്താൻ നോക്കിയെങ്കിലും യുവതി കായലിലേക്ക് ചാടി. കായലിൽ വീണ യുവതി പലതവണ മുങ്ങിപ്പൊങ്ങി. ഈ സമയം അതുവഴിയെത്തിയ ബിഎംഎസ് മുളവുകാട് മേഖല സെക്രട്ടറി എഡി അജിത്ത്കുമാർ കായലിൽ ചാടി യുവതിയെ രക്ഷപ്പെടുത്തി. ആംബുലൻസിൽ ഉടനെ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ബ്രയോണ എറണാകുളത്ത് സോഫ്റ്റ് വെയർ കമ്ബനിയിൽ ജോലി ചെയ്തു വരികയായിരുന്നു. കോവിഡ് വ്യാപനത്തെ തുടർന്ന് ഇവിടുത്തെ ജോലി നഷ്ടമായിരുന്നു. തുടർന്ന് വിവിധ ഇടങ്ങളിൽ ജോലിയ്ക്കായി ശ്രമിച്ചെങ്കിലും നടന്നില്ല. ഇൻറർവ്യൂ ഉണ്ടെന്ന് പറഞ്ഞാണ് കഴിഞ്ഞ ദിവസം ബ്രിയോണ വീട്ടിൽ നിന്നും  പുറത്തു പോയത്.

Post a Comment

0 Comments