Latest News
Loading...

പി സി ജോർജിൻ്റെ ജല്പനങ്ങൾ അവഞ്ജയോടെ തള്ളിക്കളയുന്നു: കത്തോലിക്കാ കോൺഗ്രസ്


പിസി ജോർജിൻ്റെ ജല്പനങ്ങൾ അവജ്ഞയോടെ തള്ളിക്കളയുന്നുവെന്ന് കത്തോലിക്കാ കോൺഗ്രസ്. പാലാ അരമനയിലേക്ക് കല്ലെറിഞ്ഞപ്പോൾ താൻ ഒറ്റയ്ക്ക് നിന്നു തടഞ്ഞു എന്ന് ചാനലിലെ ജോർജിൻ്റെ പ്രതികരണം പച്ച കള്ളമാണ്. ബിഷപ്പ് ഹൗസിലേക്ക് ആരും കല്ലെറിഞ്ഞിട്ടില്ല. പ്രകടനം നടത്തിയവർ ബിഷപ്പ് ഹൗസ് ഭാഗത്ത് എത്തുന്നതിനു മുമ്പ് തന്നെ അത് തടയുകയും അവർ പിരിഞ്ഞു പോവുകയുമാണ് ഉണ്ടായത്. ആ സമയത്ത് അവിടെ ഉണ്ടായിരുന്നത് പോലീസും , കത്തോലിക്കാ കോൺഗ്രസിന്റെ   രൂപത ഡയറക്ടറുടെ നേതൃത്വത്തിൽ കത്തോലിക്ക കോൺഗ്രസിന്റെ നൂറുകണക്കിന് പ്രവർത്തകരും, അന്നത്തെ ബിജെപി നേതാക്കളുo പ്രവർത്തകരുമാണ്.  ആ സമയത്തൊന്നും പാലായിൽ പോലും ഇല്ലാതിരുന്ന ജോർജ് താൻ ഒറ്റയ്ക്കാണ് തടഞ്ഞത് എന്ന് പറയുന്നത് തൻറെ യഥാർത്ഥ സ്വഭാവം കാണിക്കുന്നതാണ്. 

തുടർച്ചയായ നുണപ്രചരണം നടത്തുന്നത് ജോർജിൻറെ ശീലമാണ്. ആ കാലത്ത് പിസി ജോർജ് ബിജെപിയിൽ ചേർന്നിട്ട് പോലുമില്ല. ഒരു ദിവസം കഴിഞ്ഞ് കുരിശുപള്ളി കവലയിൽ സംഘടനകളുടെ പ്രതിഷേധ യോഗത്തിൽ ആരും ക്ഷണിക്കാതെ എത്തിയ ജോർജ് അവിടെ ഇരിക്കാൻ ആരോടെല്ലാം അനുവാദം ചോദിച്ചു എന്ന് ഓർക്കുന്നത് നല്ലതാണ്. സീറോ മലബാർ സഭയുടെ ഔദ്യോഗിക സമുദായ സംഘടനയായ 108 വർഷത്തെ പാരമ്പര്യമുള്ള കത്തോലിക്കാ കോൺഗ്രസിനെ ആക്ഷേപിക്കാൻ പിസി ജോർജ് വളർന്നിട്ടില്ല. കത്തോലിക്കാ കോൺഗ്രസിൻറെ വേദിയിൽ സീറ്റ് ലഭിക്കാത്തതിന്റെ ഇളിഭ്യതമൂലമാണ് ജോർജ് കത്തോലിക്ക കോൺഗ്രസിനെ കുറ്റം പറയുന്നത്.



കത്തോലിക്കാ സഭയുടെ ആകെയുള്ള പ്രതിനിധികളായി ജോർജും മകനും ബിജെപി നേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെങ്കിൽ അതിൻറെ ഉത്തരവാദിത്വം സഭക്കല്ല. അതിൻറെ പേരിൽ ഇനി നേതാക്കളുടെ മുഖത്ത് എങ്ങനെ നോക്കും എന്ന് ചോദിച്ചാൽ അതിനു മറുപടി പറയേണ്ടത് സഭയല്ല. അഭിവന്ദ്യ പിതാക്കന്മാരുടെ കൂടെ നിന്ന് ഫോട്ടോയെടുക്കാൻ അനുവദിച്ചു എന്ന് കരുതി സഭയുടെ വക്താക്കളായി ജോർജിനെയോ മകനെയോ ആരും നിയമിച്ചിട്ടില്ല. 

ജോർജ് മകനും ബിജെപിയിൽ എത്തിയിട്ട് രണ്ടര വർഷത്തിൽ താഴെ മാത്രമേ ആയുള്ളൂ എന്നും ഏത് സാഹചര്യത്തിലാണ് ചേർന്നത് എന്നും ഓർക്കുന്നത് നല്ലതാണ്. അതിനും എത്രയോ മുമ്പ് ക്രിസ്ത്യാനികൾ ബി ജെ പി യിൽ കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ ഉയർന്ന സ്ഥാനങ്ങളിൽ എത്തിയിട്ടുണ്ട്. ജോർജ് മകനും ബിജെപി എത്തുന്നതിനുമുമ്പ് തന്നെ സംസ്ഥാനത്തെ ബി ജെ പി നേതാക്കൾ സഭയോട് വളരെ സൗഹാർദ്ദപരമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. 

ഇന്നും അതിന് മാറ്റം ഉണ്ടായില്ല. അതിനാൽ ജോർജിന്റെയും മകന്റെയും പ്രസ്താവനകളോട് പ്രതികരിക്കേണ്ടത് ബിജെപി നേതൃത്വം ആണ്. കലാകാലങ്ങളിൽ കേന്ദ്രത്തിലും സംസ്ഥാനത്തിലും ഉണ്ടായിരുന്ന നേതാക്കന്മാർ മാതൃകാപരമായിട്ടാണ് സഭയോട് പ്രവർത്തിച്ചിട്ടുള്ളത് എന്നും ഓർക്കുന്നു. 



സഭാ നേതൃത്വത്തെയും വിശ്വാസികളെയും തമ്മിൽ തെറ്റിക്കാനുള്ള ജോർജിന്റെയൊ മകൻ്റെയൊ പ്രസ്താവനകളോ ഭീഷണികളോ വില പോവുകയില്ല. അവർ സമുദായത്തിൻ്റെ പ്രതിനിധികളല്ല. കത്തോലിക്കാ സഭയെയും പിതാക്കന്മാരെയും അവഹേളിക്കുന്ന ജോർജിന്റെ പ്രസ്താവനങ്ങളിൽ ഇടപെടണമെന്ന് ബി ജെ പി നേതൃത്വത്തോട് കത്തോലിക്കാ കോൺഗ്രസ് പാലാ രൂപത സമിതി ആവശ്യപ്പെട്ടു.

രൂപതാ പ്രസിഡൻറ് ഇമ്മാനുവൽ നിധീരി അധ്യക്ഷത വഹിച്ച യോഗത്തിൽ റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ, ജോസ് വട്ടുകുളം, ജോയി കണിപറമ്പിൽ, ആൻസമ്മ സാബു, അഡ്വ. ജോൺസൺ വീട്ടിയാങ്കൽ, സി എം ജോർജ്, പയസ് കവളമാക്കൽ, ജോൺസൺ ചെറുവള്ളി, ബെന്നി കിണറുകര, ടോമി കണ്ണീറ്റുമാലിൽ, രാജേഷ് പാറയിൽ, ജോബിൻ പുതിയടത്തു ചാലിൽ, എഡ്വവിൻ പാമ്പാറ, സിന്ധു ജൈബു, ലിബി മണിമല തുടങ്ങിയവർ സംസാരിച്ചു



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments