രാമായണ കഥ കേട്ടുണരുന്ന കർക്കിടകമാസത്തിൻ്റെ പുണ്യ നാളുകളിൽ ശ്രീരാമ-ലക്ഷമണ-ഭരത-ശത്രുഘന ക്ഷേത്രങ്ങളിൽ ഒരേ ദിവസം ദർശനം നടത്തുന്ന പൂർവ്വികാചാരമാണ് നാലമ്പല ദർശനം എന്ന പേരിൽ പ്രശസ്തമായിട്ടുള്ള നാലമ്പലദർശനം ഒരേ ദിവസം ഉച്ചപൂജയ്ക്കു മുൻപി പൂർത്തിയാക്കുന്നത് ഏറ്റവും ഉത്തമമാണ് എന്ന വിശ്വാസമാണ് കോട്ടയം ജില്ലയിലെ രാമപുരം നാലമ്പലദർശനത്തിന് പ്രാധാന്യമേറുന്നത്. ക്ഷേത്രങ്ങൾ തമ്മിലുള്ള ദൂരം ഏകദേശം മൂന്ന് കിലോമീറ്റർ മാത്രമായതിനാൽ ചുരുങ്ങിയ സമയംകൊണ്ട് ആചാരവിധി അനുസരിച്ച് ഉച്ചപൂജക്ക് മുമ്പ് ദർശനം നടത്തുവാൻ ഇവിടെ സാധിക്കും.
രാമനാമത്താലറിയപ്പെടുന്ന രാമപുരത്തെ ശ്രീരാമസ്വാമിക്ഷേത്രത്തിലും തുടർന്ന് കുടപ്പുലം ലക്ഷമണസ്വാമി ക്ഷേത്രത്തിലും അമനകര ഭരതസ്വാമിക്ഷേത്രത്തിലും മേതിരി ശത്രുഘിന സ്വാമിക്ഷേത്രത്തിലും ദർശനം നടത്തിയ ശേഷം വീണ്ടും ശ്രീരാമസ്വാമിയെ ദർശിച്ചാണ് നാലമ്പലദർശനം പൂർണ്ണമാകുന്നത്. ക്ഷേത്രാരാധനയിലെ പ്രക്ഷിണതത്വം അനുസരിച്ച് മതിൽക്കെട്ടിനുള്ളിലെ പ്രദക്ഷിണത്തിൻ്റെ ആറിരട്ടി ഗുണം ചെയ്യുന്ന ക്ഷേത്ര ഗ്രാമപ്രക്ഷിണം നടത്തുന്നതിനുള്ള അവസരവും ഇവിടെ ലഭിക്കുന്നു. രാമായണമാസമായ കർക്കിടകമാസത്തിൽ നാലമ്പലദർശനം നടത്തുന്നത് ഉദ്ദിഷ്ടകാര്യ സിദ്ധിക്ക് ഉത്തമമാണെന്നാണ് പൂർവ്വിക വിശ്വാസം.
വൈകുണ്ഠവാസിയായ ഭവാന്റെ വിശ്വരൂപം കാണിക്കുന്ന സമാനതകളുള്ള പ്രതിഷ്‌ഠകളാണുള്ളത്. കൂടാതെ നിർമ്മാണത്തിലും ആചാരാനുഷ്ഠാന ങ്ങളിലും സമാനതകളേറെയാണ്. നാല് ക്ഷേത്രങ്ങൾക്കും സമീപത്തായി ഉഗ്രമൂർത്തിയായ ഭദ്രകാളീക്ഷേത്രങ്ങളും ശ്രീമാമ സ്വാമിക്ഷേത്തോടനുബന്ധിച്ച് ഭക്തഹനുമാൻൻ്റെ ക്ഷേത്രവും ഉണ്ടെന്നുള്ളത് പ്രത്യേകതയാണ് മറ്റു ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഇവിടുത്തെ പ്രധാന വഴിപാടുകൾക്കും സവിശേഷതയുണ്ട്. ശ്രീരാമസ്വാമിക്ക് അമ്പും വില്ലും സമർപ്പണം. ലക്ഷമണസ്വാമിക്ക് ചതുർബാഹു സമർപ്പണം.ഭരതസ്വാമിക്ക് ശംഖ് സമർപ്പണം,ശത്രുഘ്നസ്വാമിക്ക് ശ്രിചക്ര സമർപ്പണം എന്നിവയാണ് പ്രധാന വഴിപാട്. നാലമ്പല ദർശനക്കമ്മറ്റിയുടെ സഹകരണത്തോടെ നാല് ക്ഷേത്രങ്ങളിലും തീർത്ഥാടകരെ വരവേൽക്കുവാനും സുഗമമായ ദർശന സൗകര്യം ഒരുക്കുന്നതിനും തീർത്ഥാടകർക്ക് മഴ നനയാതെ ക്യൂ നിൽക്കുന്നതിനും വാഹന പാർക്കിംഗിനുമുള്ള സൗകര്യങ്ങൾ, ഇൻഫോർമേഷൻ സെൻ്ററുകൾ, വോളൻ്റീയർമാരുടെ സേവനം, ആരോഗ്യപ്രവർത്തകരുടെ സേവനം എന്നിവ നാല് ക്ഷേത്രങ്ങളിലും ക്രമീകരിച്ചിട്ടുണ്ട്.
വഴിപാടു പ്രസാദം താമസം കൂടാതെ ലഭിക്കുന്നതിനും ക്രമീകരണമുണ്ട്. അമനകര ഭരതസ്വാമിക്ഷേത്രത്തിൽ എല്ലാ ദിവസവും അന്നദാനമുണ്ട്. കർക്കിടമാസത്തിലെ ദർശനസമയം രാവിലെ 5 മുതൽ ഉച്ചക്ക് 12മണി വരെയും വൈകിട്ട് 5 മുതൽ 7.30 വരെയുമാണ്.
കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെല്ലും നാലമ്പല ദർശനകമ്മറ്റിയും സഹകരിച്ച് ജൂലൈ 17 മുതൽ ആഗസ്റ്റ് 16 വരെ സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നും നാലമ്പല തീർത്ഥാടനയാത്രകൾ സംഘടിപ്പിച്ചിട്ടുണ്ട്. ഇതിന് ഭക്തജനങ്ങൾ മുൻകൂട്ടി സീറ്റ് ബുക്കുചെയ്യണം. വിശദാംശങ്ങൾക്കായി അതാതു ജില്ലകളിലെ കോ-ഓർഡിനേറ്റർമാരുമായി ബന്ധപ്പെടണം.
നാലമ്പല ദർശന കമ്മിറ്റി ഭാരവാഹികളായ പി.ആർ.രാമൻ നമ്പൂതിരി പുനത്തിൽ ഇല്ലം, പ്രദീപ് നമ്പൂതിരി അമനകര മന, സോമനാഥൻ നായർ അക്ഷയ, രവീന്ദ്രൻ ആചാരി രാമപുരം, ഉണ്ണികൃഷ്ണകുമാർ കൂടപ്പുലം, വിഷ്ണു കൊണ്ടൂൂർമന മേതിരി എന്നിവർ പങ്കെടുത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments