കൊല്ലം നീണ്ടകര താലൂക്ക് ആശുപത്രിയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മര്‍ദനം. ഡ്യൂട്ടി ഡോക്ടര്‍ ഉണ്ണികൃഷ്ണന്, നഴ്സ് ശ്യാമിലി എന്നിവര്‍ക്ക് പരിക്കേറ്റു. ഇവര്‍ ചികിത്സയിലാണ്. ചൊവ്വാഴാച രാത്രിയാണ് സംഭവം. മാസ്ക് ധരിക്കാന്‍ പറഞ്ഞതിന്റെ വൈരാഗ്യത്തിലാണ് ഇവര്‍ ആക്രമണം നടത്തിയതെന്ന് ശ്യാമിലി പറഞ്ഞു. മാരകായുധങ്ങളുമായാണ് സംഘമെത്തിയത്. അത്യാഹിതവിഭാഗത്തിലെ മരുന്നു വിതരണംചെയ്യുന്ന സ്ഥലം അക്രമികള്‍ അടിച്ചുതകര്‍ത്തു
നീണ്ടകര സ്വദേശികളായ വിഷ്ണു, രതീഷ്, അഖില്‍ എന്നിവരാണ് ആക്രമണത്തിന് പിന്നില്‍. ഇവർ ഒളിവിലാണ്. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് വിഷ്ണു അമ്മയുമായി ആശുപത്രിയിലെത്തിയിരുന്നു. ഈ സമയം വിഷ്ണുവിനോട് മാസ്ക് ധരിക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞു. ഇതോടെ പ്രതിയും സുഹൃത്തുക്കളും ആരോഗ്യപ്രവര്‍ത്തകരുമായി തര്‍ക്കമുണ്ടായി. ഇതേതുടര്‍ന്നാണ് ഇവര്‍ ചൊവ്വാഴ്ച രാത്രി എത്തി ആക്രമണം നടത്തിയത്.
0 Comments