തൊഴിലാളി സംഘടനാ പണിമുടക്കില്‍ വലഞ്ഞ് യാത്രക്കാര്‍. കെഎസ്ആര്‍ടിസിയുടെ സര്‍വ്വീസുകള്‍ പൂര്‍ണമായി നിലച്ച അവസ്ഥയാണുള്ളത്. പാല, ഈരാറ്റുപേട്ട ഡിപ്പോകളില്‍ ഒരു സര്‍വീസ് പോലും ഇതുവരെ (11.00am) നടത്തിയിട്ടില്ല. മറ്റ് ഡിപ്പോകളില്‍ നിന്നെത്തിയ പിറവം, എരുമേലി സര്‍വീസുകള്‍ പാലാ ഡിപ്പോ വഴി കടന്നുപോയത് മാത്രമാണ് അപവാദം. ഈരാറ്റുപേട്ട ഡിപ്പോയിലും സര്‍വീസുകള്‍ പൂര്‍ണമായി നിലച്ചു. കോണ്‍ഗ്രസ് അനുകൂല സംഘടനായണ് സമരത്തിന് ആഹ്വാനം ചെയ്തതെങ്കിലും സിഐടിയുവും പരോക്ഷ പിന്തുണ നല്‍കുകയാണ്.
കെഎസ്ആര്‍ടിസിയെ കൂടുതലായി ആശ്രയിക്കുന്ന ഈരാറ്റുപേട്ട ഡിപോയ്ക്ക് കീഴിലുള്ള മേഖലകളാണ് കൂടുതല്‍ പ്രതിസന്ധിയിലായത്. തലനാട്, കൈപ്പള്ളി, ചോലത്തടം, ചേന്നാട് മേഖലകളിലേയ്ക്ക് കെഎസ്ആര്‍ടിസി ബസ് സര്‍വീസുകളാണ് ആശ്രയം. വരുമാന പ്രതിസന്ധി നേരിടുന്ന കെഎസആര്‍ടിസി ഇത്തരം സമരങ്ങളിലൂടെ കൂടുതല്‍ പ്രതിസന്ധിയിലേയ്ക്ക് പോകുമ്പോള്‍, സ്വകാര്യമേഖലയ്ക്ക് സമരം നേട്ടമാവുകയും ചെയ്തു.
വ്യാഴാഴ്ച മന്ത്രി ആന്റണി രാജുവുമായി യൂണിയനുകൾ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെത്തുടർന്ന് ഭരണകക്ഷി സംഘടനയായ എഐടിയുസി, കോണ്‍ഗ്രസ് സംഘടനയായ ടിഡിഎഫ്, ബിജെപി അനുകൂല സംഘടനയായ ബിഎംഎസ് എന്നിവരാണു പണിമുടക്കിൽ പങ്കെടുക്കുന്നത്. 24 മണിക്കൂർ സൂചനാ പണിമുടക്കിനാണു സംഘടനകളുടെ ആഹ്വാനം. സമരത്തിൽ സിഐടിയു പങ്കെടുക്കുന്നില്ല. എന്നാൽ പരോക്ഷ പിന്തുണ നൽകുന്നുണ്ട്. അഞ്ചാം പത്താം തീയതി ശന്പളം നൽകാമെന്ന സർക്കാർ നിലപാടിനോടു യോജിക്കാനാകില്ലെന്ന് യൂണിയനുകൾ ചർച്ചയിൽ വ്യക്തമാക്കി.
ഇന്നു ജോലിക്ക് ഹാജരാകാത്ത ജീവനക്കാർക്കെതിരേ കെഎസ്സ്ആർടിസി മാനേജ്മെന്റ് ഡയസ്നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ഹാജരാകാത്ത ജീവനക്കാരുടെ അഭാവം ഡയസ്നോണ്‍ ആയി പരിഗണിച്ച് മേയ് മാസത്തെ ശന്പളത്തിൽ നിന്ന് ഒരു ദിവസത്തെ ശന്പളം പിടിക്കുമെന്നും സർക്കുലറിൽ പറയുന്നു.
0 Comments