Latest News
Loading...

കിരണ്‍കുമാറിന് 10 വര്‍ഷം തടവ്


സ്ത്രീധനത്തെ ചൊല്ലിയുണ്ടായ മര്‍ദ്ദനത്തിനൊടുവില്‍ വിസ്മയ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി ഭര്‍ത്താവ് കിരണ്‍കുമാറിന് 10 വര്‍ഷം തടവ്.  40 മിനുട്ടോളം നീണ്ട നടപടിക്രമങ്ങള്‍ ക്കൊടുവിലായിരുന്നു കോടതിവിധി. വിവിധ വകുപ്പുകളിലായി 25 വര്‍ഷം തടവ് പ്രഖ്യാപിച്ചെങ്കിലും ശിക്ഷ ഒരുമിച്ച് അനുഭവിക്കുന്നതോടെ 10 വര്‍ഷമായി അനുഭവിച്ചാല്‍ മതിയാകും. പന്ത്രണ്ടരലക്ഷത്തി അയ്യായിരം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. രണ്ട് ലക്ഷം രൂപ വിസ്മയയുടെ മാതാപിതാക്കൾക്ക് നൽകണം. ജീവപര്യന്തമാണ് പ്രതീക്ഷിച്ചിരുന്നതെന്നും മേല്‍ക്കോടതിയെ സമീപിക്കുമെന്നും വിസ്മയയുടെ അമ്മ പറഞ്ഞു.


 ഐപിസി 304 ബി (സ്ത്രീധന പീഡന മരണം), 498 എ( ഗാര്‍ഹിക പീഡനം), 306 (ആത്മഹത്യാ പ്രേരണ) എന്നീ വകുപ്പുകള്‍ പ്രകാരവും സ്ത്രീധന നിരോധന നിയമത്തിലെ മൂന്ന്, നാല് വകുപ്പുകള്‍ പ്രകാരവും  പ്രതി കുറ്റക്കാരനാണെന്ന് ജില്ലാ അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ.എന്‍. സുജിത്ത് ഇന്നലെ കണ്ടെത്തിയിരുന്നു. വിസ്മയയുടെ അച്ഛന്‍ , വിസ്മയയുടെ വിവാഹത്തിന് സമ്മാനമായി നല്കിയ കാറിലാണ് വിദി കേള്‍ക്കാന്‍ കോടതിയിലെത്തിയത്. ശക്തമായ വാദപ്രതിവാദങ്ങളാണ് കോടതിയില്‍ നടന്നത്. പ്രോസിക്യൂഷനെ കളിയാക്കുന്ന തരത്തില്‍ പ്രതിഭാഗം വക്കില്‍ ചോദ്യങ്ങളുയര്‍ത്തുകയും ചെയ്തു. 


കിരണിന് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. വിധി സമൂഹത്തിന് പാഠമാകണം. പ്രതിയോട് അനുകമ്പ പാടില്ല. പ്രത്യേക സാഹചര്യത്തിൽ ആത്മഹത്യ കൊലപാതകമായി കണക്കാക്കാമെന്നും പ്രോസിക്യൂഷൻ പറഞ്ഞു. പ്രതിക്ക് മാനസാന്തരം ഉണ്ടാകുകയാണെങ്കിൽ ജയിൽവാസത്തോടൊപ്പം മതിയെന്നും പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു.

സർവീസ് ചട്ടവും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. സർക്കാർ ഉദ്യോഗസ്ഥർ സ്ത്രീധനം വാങ്ങരുതെന്ന് ചട്ടമുണ്ട്. സ്ത്രീധനം ആവശ്യപ്പെട്ട് വിസ്മയയെ കിരൺ നിലത്തിട്ട് ചവിട്ടി. സമൂഹം ഇത് സഹിക്കില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ ബോധ്യപ്പെടുത്തി.



2021 ജൂൺ 21-നാണ് ഭർത്തൃവീട്ടിലെ ശുചിമുറിയിൽ നിലമേൽ കൈതോട് കെകെഎംപി ഹൗസിൽ ത്രിവിക്രമൻനായരുടെയും സജിതയുടെയും മകൾ വിസ്മയ(24)യെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അന്ന് സന്ധ്യയോടെ ഭർത്താവ് കിരൺ കുമാർ ശൂരനാട് സ്റ്റേഷനിൽ കീഴടങ്ങി.   

ജൂൺ 28ന് കിരൺകുമാറിനെ പോലീസ് കസ്റ്റഡിയിൽ വാങ്ങി.

ജൂൺ 29ന് വിസ്മയയുടെ പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ കിരണിന്‍റെ വീട്ടിലെത്തി പരിശോധന നടത്തുന്നു.

ജൂലൈ ഒന്നിന് സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം കത്ത് നൽകുന്നു.




മോട്ടര്‍ വാഹന വകുപ്പില്‍ അസി. മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന കിരണിനെ കുറ്റം ചുമത്തപ്പെട്ടതോടെ ജോലിയില്‍നിന്നു പിരിച്ചുവിട്ടിരുന്നു. ഉപദ്രവിക്കല്‍ (ഐപിസി 323), ഭീഷണിപ്പെടുത്തല്‍ (506 (1)) എന്നീ കുറ്റങ്ങളും ചുമത്തിയിരുന്നെങ്കിലും കോടതി അംഗീകരിച്ചില്ല.

നിലമേല്‍ കൈതോട് കെകെഎംപി ഹൗസില്‍ (സീ വില്ല) കെ.ത്രിവിക്രമന്‍ നായരുടെയും സജിതയുടെയും മകള്‍ വിസ്മയയെ കഴിഞ്ഞ ജൂണ്‍ 21 നാണു ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 2020 മേയ് 30 നായിരുന്നു ഇവരുടെ വിവാഹം. സംസ്ഥാനത്താകെ ചര്‍ച്ചയായ ഈ കേസിനെത്തുടര്‍ന്നാണ് കോളജ് വിദ്യാര്‍ഥികള്‍ സ്ത്രീധനം വാങ്ങില്ല എന്ന സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് കേരള ഗവര്‍ണര്‍ നിര്‍ദേശിച്ചത്.


ജൂലൈ അഞ്ചിന് കിരൺകുമാറിന്‍റെ ജാമ്യാപേക്ഷ ശാസ്താംകോട്ട ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി തള്ളി.
ജൂലൈ 26ന് കിരൺകുമാറിന്‍റെ ജാമ്യാപേക്ഷ ജില്ലാ സെഷൻസ് കോടതി തള്ളി.

ഓഗസ്റ്റ് ഒന്നിന്അഡ്വ.ജി.മോഹൻരാജിനെ സ്പെഷൽ പ്രോസിക്യൂട്ടറായി നിയമിക്കുന്നു.

ഓഗസ്റ്റ് ആറിന് അസിസ്റ്റന്‍റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടറായിരുന്ന കിരണിനെ സർക്കാർ സർവീസിൽ നിന്ന് പിരിച്ചുവിട്ടു.

സെപ്റ്റംബർ മൂന്നിന് കിരൺകുമാറിന്‍റെ ജാമ്യാപേക്ഷ വീണ്ടും ജില്ലാ സെഷൻസ് കോടതി തള്ളി. സെപ്റ്റംബർ 10ന് കുറ്റപത്രം സമർപ്പിച്ചു.

ഒക്ടോബർ എട്ടിന് കിരണിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.

ജനുവരി 10ന് വിചാരണ ആരംഭിച്ചു.

മാർച്ച് 2ന് കിരണിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു.

മേയ് 17ന് വിചാരണ പൂർത്തിയായി.

Post a Comment

0 Comments