ഈരാറ്റുപേട്ടയിൽ കാപ്പ കേസ് പ്രതിയെ തേടിയെത്തിയ പോലീസും വീട്ടുകാരും തമ്മിൽ വാക്കേറ്റം. സ്ഥിരം ക്രിമിനൽ കേസ് പ്രതിയായ അഫ്സലിനെ തേടിയാണ് ഈരാറ്റുപേട്ട പോലീസ് സ്ഥലത്തെത്തിയത്. വീടിനുള്ളിൽ കയറി പരിശോധന നടത്തിയ പോലീസിനെ വീട്ടുകാർ തടഞ്ഞു. തിങ്കളാഴ്ച ഉച്ച കഴിഞ്ഞായിരുന്നു സംഭവം.
മഫ്തിയിൽ എത്തിയ പോലീസ്, സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരുമായി വലിയ വാക്കേറ്റം ഉണ്ടായി. കാപ്പാക്കേസ് ചുമത്തുകയും പല തവണ കേസുകളിൽ ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുള്ള ആളാണ് അഫ്സൽ.
ഫെബ്രുവരിയിൽ നടന്ന മോഷണ കേസുമായി ബന്ധപ്പെട്ട് അഫ്സലിനെ പിടികൂടാൻ ആയിട്ടില്ല. പെരുന്നാൾ ദിനത്തിൽ അഫ്സൽ വീട്ടിൽ എത്തിയിട്ടുണ്ടാകാം എന്ന നിഗമനത്തിലാണ് പോലീസ് വീടിനുള്ളിൽ തിരച്ചിൽ നടത്തിയത്. എന്നാൽ അഫ്സൽ സ്ഥലത്തുണ്ടായിരുന്നില്ല.
വീട്ടിലെ സ്ത്രീകളോടടക്കം പോലീസുകാർ അപമര്യാദയായി പെരുമാറി എന്ന് ആരോപിച്ചായിരുന്നു ബഹളം. ബഹളം ശക്തമായതിനെ തുടർന്ന് ഈരാറ്റുപേട്ട SHO അടക്കം സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്.
സംഭവത്തിന്റെ വീഡിയോ ദൃശ്യം കാണാം
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments