Latest News
Loading...

തലാഖു ചൊല്ലി ഒഴിവാക്കിയ മുൻ ഭാര്യക്ക് 39 ലക്ഷം രൂപ നഷ്ട പരിഹാരം നൽകാൻ കോടതി വിധി




തലാഖുചൊല്ലി വിവാഹമോചനം നേടിയ
ഭർത്താവ് മുൻഭാര്യയ്ക്ക് സംരക്ഷണാവകാശമായും നഷ്ട പരിഹാരമായും 38,97,500 രൂപ നൽകാൻ കോടതിവിധി. വന്ധ്യംകരിക്കപ്പെട്ടതിനാൽ ഗർഭധാരണശേഷി വീണ്ടെടുക്കാനുള്ള പുനർശസ്ത്രക്രിയ നടത്താൻ വേണ്ട രണ്ടരലക്ഷം രൂപ ഉൾപ്പെടെയാണിത്. വേറിട്ട് താമസിച്ച കാലത്തെ വാടകയും നഷ്ട പരിഹാരത്തിൽ ഉൾപ്പെടുത്തി .
കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് നസീബ് എ. അബ്ദുൾറസാഖാണ് വിധി പ്രഖ്യാപിച്ചത്.





വണ്ടിപ്പെരിയാർ ടൗണിലെ വ്യാപാരിയായ പതാലിൽ വീട്ടിൽ ഷാജിയുടെ മകൾ അൻവറ പർവീനാണ് ഹർജിക്കാരി. 2013 ജനുവരിയിൽ ബിരുദവിദ്യാർഥിനി ആയിരിക്കുമ്പോഴാണ് അൻവറയെ കാഞ്ഞിരപ്പള്ളി പുതുപ്പറമ്പിൽ ഇർഷാദിന്റെ മകൻ തൗസീഫ് മുഹമ്മദ് വിവാഹം കഴിച്ചത്. രണ്ടുകുട്ടികൾ ജനിച്ചശേഷം പ്രശ്‌നങ്ങൾ തുടങ്ങി. 2018ൽ പാലാ കുടുംബക്കോടതിയിൽ തുടങ്ങിയ വിവാഹമോചന കേസ് സ്സുപ്രീംകോടതിവരെ നീണ്ടു. ഇതിനിടെ, തൗസീഫ് അൻവറയെ തലാഖുചൊല്ലി വിവാഹമോചനം നേടി. പുനർവിവാഹവും കഴിച്ചു. ഭർത്താവിൽനിന്ന് അനുഭവി ക്കേണ്ടിവന്ന പീഡനങ്ങൾക്ക് നഷ്ടപരിഹാരം തേടി അൻവറ കാഞ്ഞിരപ്പള്ളി കോടതിയിൽ ഹർജി നൽകി.




വിവാഹമോചിതയായ മുസ്‌ലിം സ്ത്രീക്ക് ലഭിക്കേണ്ട സംരക്ഷണാവകാശവും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ഹർജി നിലനിൽക്കുമ്പോൾ അൻവറ പുനർവിവാഹിതയായിതിനാൽ അക്കാലം വരെയുള്ള സംരക്ഷണാവകാശമായി 28,40,00 രൂപ നൽകാൻ കോടതി വിധിച്ചു.

ഗർഭധാരണശേഷി വീണ്ടെടു ക്കാനുള്ള ശസ്ത്രക്രിയയ്ക്ക് രണ്ടരല ക്ഷവും ശാരീരിക മാനസിക പീ ഡനങ്ങൾക്ക് അഞ്ചുലക്ഷവും അനുവദിച്ചു. ഭർത്താവും ഭർത്തപിതാവും ചേർന്ന് വീട്ടിൽനിന്ന് പുറത്താക്കിയതിനാൽ വാടക വീട്ടിൽ താമസിച്ചകാലത്തെ വാടകയിനത്തിൽ 2,17,500 രൂപയും ഉൾപ്പെടെയാണ് 39 ലക്ഷം രൂപ വിധിച്ചത്. അഡ്വ. സി കെവിദ്യാസാഗർ, അക്ഷയ്ഹരി, ടി ജെ ജോമോൻ, പ്രശാന്ത് പി പ്രഭ എന്നിവരാണ് അൻവറയ്ക്കു വേണ്ടി കോടതിയിൽ ഹാജരായത് .


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments