തീക്കോയി വാഗമൺ വഴിക്കടവിൽ തീപിടിച്ച് ഭൂമി കത്തി നശിച്ചു. നസ്രത്ത് പ്രൊഫ. തോമസ് ജോസഫ്, തൊടുപുഴ മുൻസിപ്പൽ മുൻ കൗൺസിലർ ബാബു പരമേശ്വരൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് തീപിടുത്തത്തിൽ നാശമുണ്ടായത്. ബാബു പരമേശ്വരത്തിന്റെ ഉടമസ്ഥതയിലുള്ളത് ഉൾപ്പടെ സമീപത്തുള്ള അഞ്ചോളം റിസോർട്ടിനും അങ്കണവാടിക്കും അടുത്ത് വരെ തീപിടുത്തം ഉണ്ടായിരുന്നു.
അങ്കണവാടിക്കും റിസോർട്ടുകൾക്കും നാശ നഷ്ടമൊന്നും ഉണ്ടായില്ല. അതിനുമുമ്പ് തന്നെ നാട്ടുകാർ തീ തല്ലിക്കെടുത്തിയിരുന്നു ഈരാറ്റുപേട്ടയിൽ നിന്നുള്ള ഫയർഫോഴ്സും സ്ഥലത്തെത്തി പൂർണമായും കെടുത്തി. ശനിയാഴ്ച 11 മണിയോടെയാണ് പുള്ളിക്കാനം ഭാഗത്തുനിന്നാണ് തീ കത്തി ആരംഭിച്ചത്. നാട്ടുകാരുംഫോഴ്സും മൂന്ന് മണിക്കൂറോളം ശ്രമിച്ചതിനുശേഷമാണ് നിയന്ത്രണ വിധേയമായത് റിസോർട്ടിലെ ഉണ്ടായിരുന്ന വിനോദസഞ്ചാരികളെ ജീവനക്കാരും നാട്ടുകാരും ചേർന്ന് സുരക്ഷിത സ്ഥലത്തേക്ക് മാറ്റി.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments