നിർധനരും നിരാലംബരുമായ മാനസിക രോഗികളുടെ അഭയകേന്ദ്രമായ പാലാ മരിയ സദനത്തിലെ രോഗികൾക്കായി പാലാ കാനാട്ടുപാറയിലുള്ള മരിയസദനത്തോട് ചേർന്ന് പുതിയ ആശുപത്രി മന്ദിരം പൂർത്തിയായി. ശനിയാഴ്ച്ച ( 3 - 9 - 22 ) ഉച്ചകഴിഞ്ഞ് 4 മണിക്ക് പാലാ രൂപതാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് കെട്ടിടത്തിൻ്റെ വെഞ്ചരിപ്പ് കർമ്മം നിർവ്വഹിക്കും. സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ കെട്ടിടം മരിയസദനം മക്കൾക്കായി സമർപ്പിക്കും.
.കോവിഡ് കാലഘട്ടത്തിൽ മരിയസദനത്തിലെ രോഗികൾ അനുഭവിച്ചുകൊണ്ടിരുന്ന ബുദ്ധിമുട്ടുകൾ നേരിട്ട് മനസിലാക്കിയപ്പോഴാണ് ഇത്തരം ഒരു ആശയം ഉരുത്തിരിഞ്ഞതെന്ന് കമ്പനിയുടെ മാനേജിംഗ് പാർട്ട്ണറായ രാജി മാത്യു പറയുന്നു. തന്റെ മാതാപിതാക്കന്മാരായ പി എസ് മാത്യുവിൻറെയും അച്ചാമ്മ മാത്യുവിന്റെയും പാവന സ്മരണാർത്ഥമാണ് അദ്ദേഹം കെട്ടിടം നിർമ്മിച്ച് നൽകിയത്. കഴിഞ്ഞ വർഷം ഓണക്കാലത്ത് തുടക്കമിട്ട പദ്ധതി സമയബന്ധിതമായി തന്നെ പൂർത്തിയാക്കി നൽകുകയായിരുന്നു.
.ഫാ.ജോർജ് കുറ്റിക്കൽ തറക്കല്ലിട്ട ആശുപത്രി കെട്ടിടം പലവിധ കാരണങ്ങളാൽ വർഷങ്ങളായി തടസ്സപ്പെട്ട് കിടക്കുകയായിരുന്നു. മരിയ സദനത്തിന്റെ ആവശ്യം കണ്ടറിഞ്ഞ് രാജി മാത്യു & കമ്പനി സ്വന്തം ചിലവിൽ അതി മനോഹരമായ കെട്ടിടം നിർമ്മിച്ച് നൽകുകയായിരുന്നുവെന്ന് സന്തോഷ് മരിയസദനം പറഞ്ഞു.
0 Comments