Latest News
Loading...

യുവാവിന്റെ മരണം രണ്ടുപേർ അറസ്റ്റിൽ .

സംഘം ചേർന്നുള്ള മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്ന തൊഴിലാളി മരണപ്പെട്ട കേസിലെ പ്രതികളെ പാലാ പോലീസ് കസ്റ്റഡിയിലെടുത്തു.  സ്ഥലവാസികളായ വിനീത്,അജിത്ത്, എന്നീ രണ്ടു പേരാണ് പോലീസ് പിടിയിൽ ആയത്


പുട്ടു എന്ന് വിളിക്കുന്ന സുനീഷ് ആണ് കൊല്ലപ്പെട്ടത്.  കരൂർ വൈദ്യശാലപ്പടിയിലാണ് യുവാവ് താമസിച്ചിരുന്നത്. ആഴ്ചകൾക്കു മുൻപ് സുനീഷിനെ ഒരു പറ്റം ആളുകൾ ചേർന്ന് മർദ്ദിച്ചിരുന്നു. നെച്ചിപുഴുർ പട്ടികജാതി കമ്മ്യൂണിറ്റി ഹാളിന്റെ മുൻപിൽ വച്ചു പ്രതികളും മരിച്ച യുവാവും തമ്മിൽ വാക്കു തർക്കം ഉണ്ടാവുകയും തുടർന്ന് വിറക് കമ്പുകൊണ്ട് മർദ്ദിക്കുകയും ആണ് ഉണ്ടായത്. മർദ്ദനത്തിൽ സാരമായി പരിക്കേറ്റ സുനീഷ് നെ പാലാ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് മരിയൻ  സെന്ററിലും തുടർന്ന് മെഡിക്കൽ കോളേജിലും ചികിത്സ നടത്തി. എങ്കിലും പരിക്കിന്റെ കാഠിന്യം മൂലം ആന്തരിക അവയവങ്ങൾക്കുണ്ടായ ക്ഷതം മൂലം മരണം സംഭവിച്ചു. എസ് എച്ച് ഒ കെ പി ടോംസന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്..
സുനീഷിന് ഭാര്യയും രണ്ട് മക്കളുമുണ്ട്‌.




Post a Comment

0 Comments