Latest News
Loading...

മേലുകാവ് പാണ്ടിയന്‍മാവിൽ വീണ്ടും അപകടം.

ഈരാറ്റുപേട്ട തൊടുപുഴ റോഡില്‍ മേലുകാവ് പാണ്ടിയന്‍മാവിൽ വീണ്ടും അപകടം. കോഴിത്തീറ്റയുമായി വന്ന ലോറി വളവിൽ കെട്ട് തകർത്ത് താഴേയ്ക്ക് പതിച്ചു.  പറമ്പിലൂടെ  താഴേയ്ക്ക് ഓടിയ വാഹനം താഴെയുള്ള പ്രദേശവാസി ഉണ്ണിയുടെ വീട്ടിന് പിന്നിലിടിച്ച് നിന്നു. വാഹനത്തിൽ കുടുങ്ങിയ ഡ്രൈവറെ രക്ഷിക്കാൻ ശ്രമം തുടരുകയാണ്. (3.30am) ഈരാറ്റുപേട്ട ഫയർഫോഴ്സ് സ്ഥലത്ത് എത്തി. 2 വർഷം മുൻപും സമാന രീതിയിൽ അപകടം ഉണ്ടായിരുന്നു.

  2 ഹെയര്‍പിന്‍ വളവകളുള്ള പാണ്ടിയന്‍മാവില്‍ ഓരോ ആഴ്ചയിലും നിരവധി അപകടങ്ങളാണുണ്ടാവുന്നത്.  വലിയ വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് പേടിസ്വപ്‌നമാകുകയാണ് പാണ്ടിയന്‍മാവ് വളവ്. ചരക്കുലോറികളും ജീപ്പുകളും ടിപ്പറുകളുമടക്കം ഇവിടെ മറിഞ്ഞ ഭാരവാഹനങ്ങളുടെ എണ്ണം വലുതാണ്. ഇറക്കമിറങ്ങിവരുന്ന വലിയ വഹനങ്ങളുടെ ഡ്രൈവര്‍മാര്‍ പ്രതീക്ഷിക്കാത്ത കൊടുംവളവാണ് അപകടങ്ങള്‍ സൃഷ്ടിക്കുന്നത്. 

വളവുകള്‍ക്കിടയിലെ ഇടുങ്ങിയ പ്രദേശത്തുള്ള ജീര്‍ണിച്ച ആളൊഴിഞ്ഞ വീട് നീക്കം ചെയ്താല്‍ വാഹനങ്ങള്‍ക്ക് വഴി വ്യക്തമാകും. വഴി പരിചയമില്ലാത്ത ഡ്രൈവര്‍മാര്‍ക്കായി അപകടസൂചനാ സിഗ്നലുകള്‍ സ്ഥാപിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.  റോഡിന് താഴെ താമസിക്കുന്നവര്‍ ഭീതിയോടെയാണ് ഇവിടെ കഴിയുന്നത്. പലതവണ വാഹനങ്ങള്‍ ഇടിച്ചുതകര്‍ന്ന സംരക്ഷണഭിത്തിയ്ക്ക് പകരം പുതിയ കെട്ട് നിര്‍മിച്ച് ക്രാഷ് ബാരിയര്‍ സ്ഥാപിച്ചെങ്കിലും അപകടാവസ്ഥയ്ക്ക് പരിഹാരമായിട്ടില്ല.





Post a Comment

0 Comments