രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ വര്‍ഷത്തില്‍ മദ്യ വില്‍പ്പനയിലൂടെ സംസ്ഥാന സർക്കാർ നേടിയത് 16,619 കോടി. 18 കോടി ലിറ്റര്‍ വിദേശ മദ്യമാണ് ഇക്കാലയളവിൽ വിറ്റഴിച്ചത് . 7.82 കോടി ലക്ഷം ലിറ്റര്‍ ബിയറും 12 ലക്ഷം ലിറ്റര്‍ വൈനും വില്‍പ്പന നടത്തി.
പോയ വർഷത്തിൽ ഡിസംബർ മാസമാണ് ഏറ്റവും കൂടുതൽ വിൽപ്പന നടന്നത്. 1,643 കോടി രൂപയുടെ മദ്യവില്‍പ്പനയാണ് ഡിസംബറിൽ നടന്നത്. ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് അഞ്ച് വര്‍ഷം കൊണ്ട് 64,619 കോടി രൂപയായിരുന്നു മദ്യത്തില്‍ നിന്നുള്ള വരുമാനം
അതിനിടെ, സംസ്ഥാനത്ത് ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന്റെ വില കൂട്ടേണ്ടി വരുമെന്ന് എക്സൈസ് വകുപ്പ് മന്ത്രി നിയമസഭയിൽ അറിയിച്ചു. സ്പിരിറ്റിന്റെ വില വലിയ രീതിയിൽ വർദ്ധിച്ചതാണ് ഇതിന് കാരണമെന്നാണ് ഇദ്ദേഹം സഭയെ അറിയിച്ചത്. സ്പിരിറ്റിന്റെ വില വർധന പരിഗണിച്ച് ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന്റെ വിലയിൽ ആവശ്യമായ മാറ്റം വരുത്തുമെന്ന് മന്ത്രി വ്യക്തമാക്കി.
0 Comments