രാവിലെ 5 30 ന് ഉള്ള കുർബാനയ്ക്ക് ആയി പള്ളി കപ്യാർ എത്തിയപ്പോഴാണ് വാതിൽ തകർത്തതായി കണ്ടത്. തുടർന്ന് പള്ളി വൈദികനെയും കൈക്കാരന്മാരായും വിവരമറിയിച്ചു. ഇവർ മേലുകാവ് പോലീസിൽ വിവരം അറിയിച്ചു. ഉടൻതന്നെ പോലീസ് സ്ഥലത്തെത്തി. പോലീസ് നടത്തിയ പരിശോധനയിൽ നേർച്ച കുറ്റികൾ സമീപമുള്ള നിർമാണത്തിലിരിക്കുന്ന പള്ളി ഓഡിറ്റോറിയത്തിനു സമീപത്തുനിന്നും കണ്ടെത്തി. നിർമാണ തൊഴിലാളികൾ താമസിക്കുന്ന ഷെഡിനു മുമ്പിലായിരുന്നു പെട്ടികൾ കിടന്നിരുന്നത്. പെട്ടികൾ കല്ലുകൊണ്ട് ഇടിച്ചു പൊട്ടിച്ച് പണം അപഹരിച്ച നിലയിലായിരുന്നു.
പാലായിൽ നിന്നും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധനകൾ നടത്തി. മണം പിടിച്ച പോലീസ് നായ സമയത്ത് ഓഡിറ്റോറിയത്തിന് ഉള്ളിലൂടെ കടന്ന് പുറത്തേക്കിറങ്ങി കുറ്റിക്കാട്ടിലേക്കാണ് ഓടിയത്. രണ്ട് നേർച്ച പെട്ടികൾ എടുത്തതിന്ന് പിന്നിൽ ഒന്നിൽ കൂടുതൽ ആളുകളുണ്ടെന്നാണ് സംശയിക്കുന്നത്. പാലാ എ.എസ്.പി നിധിൻ രാജും സ്ഥലത്തെത്തിയിരുന്നു. സ്ഥിരം മോഷ്ടാക്കളെ കേന്ദ്രികരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
0 Comments