തിടനാട് സർവീസ് സഹകരണബാങ്ക് തെരഞ്ഞെടുപ്പിനിടെ പോലീസ് ലാത്തിച്ചാർജ്ജ്. ബാങ്കി ന് സമീപം കൂടി നിന്ന പ്രവർത്തകർ പിരിഞ്ഞുപോകണമെന്ന നിർദേശം അനുസരിക്കാഞ്ഞതി നെ തുടർന്നാണ് സംഘർഷമുണ്ടായത്. ലാത്തിച്ചാർജ്ജിൽ തിടനാട് പഞ്ചായത്ത് പ്രസിഡന്റ് വിജി ജോർജ്ജിന് പരിക്കേറ്റു. വിജിയെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മുന്നണിയും തമ്മിലാണ് പോരാട്ടം നടക്കുന്നത്. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയും ജില്ലാ പ ഞ്ചായത്ത് അംഗം ഷോൺ ജോർജ്ജും സ്ഥലത്തുണ്ടായിരുന്നു. ഉദ്യോഗസ്ഥർ വോട്ടർമാരെ സ്വാധീനിക്കുന്നുവെന്നും തെരഞ്ഞെടുപ്പ് കേന്ദ്രത്തിന് സമീപത്ത് നിന്നും പ്രവർത്തകരെ മാറ്റ ണമെന്നും എൽഡിഎഫ് പ്രവർത്തകർ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് വാക്കേറ്റമുണ്ടാ വുകയും പോലീസ് ലാത്തിവീശുകയുമായിരുന്നു.
എംഎൽഎയ്ക്ക് വോട്ടെടുപ്പ് കേന്ദ്രത്തിന് സമീപത്ത് നിൽക്കാമെങ്കിൽ തനിക്കും നിൽക്കാമെ ന്നായിരുന്നു ജില്ലാ പഞ്ചായത്ത് അംഗം ഷോൺ ജോർജിന്റെ നിലപാട്. പോലീസ് നിർദേശ ത്തെ തുടർന്ന് ഷോൺ പിൻവാങ്ങിയതിന് പിന്നാലെ കൂവി വിളിച്ചതോടെ ഷോൺ തിരികെ വന്നു. തുടർന്ന് പോലീസ് ഇരുപക്ഷത്തോടും മാറാൻ ആവശ്യപ്പെടുകയും സംഭവം സംഘർ ഷത്തിലേയ്ക്ക് മാറുകയുമായിരുന്നു.
0 Comments