Latest News
Loading...

അബുദാബിയിൽ ഇരട്ട സ്ഫോടനം. രണ്ട് ഇന്ത്യക്കാരടക്കം മൂന്ന് പേർ മരിച്ചു.


അബുദാബിയിൽ രണ്ടിടങ്ങളിലായുണ്ടായ സ്ഫോടനത്തിൽ രണ്ട് ഇന്ത്യക്കാരടക്കം മൂന്ന് പേർ മരിച്ചു. ആറ് പേർക്ക് പരുക്കേറ്റു. ഇന്ത്യക്കാർക്ക് പുറമേ ഒരു പാക് സ്വദേശിയും മരിച്ചിട്ടുണ്ട്. മരിച്ചവരുടെ പേര് വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. 




യുഎഇയുടെ ഏറ്റവും വലിയ എണ്ണ കമ്പനിയായ അഡ്നോക്കിന്‍റെ മുസഫയിലെ സംഭരണ കേന്ദ്രത്തിനു സമീപമാണ് ആദ്യ പൊട്ടിത്തെറിയുണ്ടായത്. മൂന്ന് എണ്ണ ടാങ്കറുകൾ ഇവിടെ പൊട്ടിത്തെറിച്ചു. വിമാനത്താവളത്തിന് സമീപത്ത് നിർമാണം നടക്കുന്ന മേഖലയിലും സ്ഫോടനമുണ്ടായി.


തീ പിടുത്തം നിയന്ത്രണ വിധേയമായെന്നാണ് അധികൃതർ അറിയിക്കുന്നത്. ഡ്രോൺ ആക്രമണമാണ് നടന്നതെന്ന് സംശയിക്കുന്നുണ്ട്.  അഡ്നോക്കിന്‍റെ സംഭരണ ശാലയ്ക്ക് സമീപമുള്ള ഐസിഎഡി3 യിലാണ് ടാങ്കറുകൾ ഉണ്ടായിരുന്നത്. ഡ്രോൺ ആക്രമാണം നടത്തിയതാണെന്ന് അവകാശപ്പെട്ട് യെമനിലെ ഹൂതി വിമതർ രംഗത്തെത്തിയിട്ടുണ്ട്.

പ്രാഥമിക അന്വേഷണത്തിൽ ഒരു ചെറിയ വിമാനത്തിന്‍റെ ഭാഗങ്ങൾ പ്രദേശത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഡ്രോൺ ഇടിച്ചായിരിക്കാം പൊട്ടിത്തെറിയും തീ പിടിത്തവും ഉണ്ടായതെന്ന് അബുദാബി പൊലീസ് പറഞ്ഞതായി വാർത്താ ഏജൻസി വാം റിപ്പോർട്ട് ചെയ്യുന്നുണ്ട്. 


Post a Comment

0 Comments