സംസ്ഥാനത്ത് 76 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ഇതിൽ ഒമ്പതു പേർക്ക് സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. 59 പേർ ലോ റിസ്ക് രാജ്യങ്ങളിൽനിന്നും ഏഴു പേർ ഹൈ റിസ്ക് രാജ്യങ്ങളിൽനിന്നും വന്നവരാണ്. തമിഴ്നാട്ടിൽനിന്നും വന്നയൊരാൾക്കും രോഗം സ്ഥിരീകരിച്ചു.
.ഇതോടെ സംസ്ഥാനത്തെ ഒമിക്രോൺ ബാധിതരുടെ ആകെ എണ്ണം 421 ആയി ഉയർന്നു. തൃശൂര്‍ 15, പത്തനംതിട്ട 13, ആലപ്പുഴ 8, കണ്ണൂര്‍ 8, തിരുവനന്തപുരം 6, കോട്ടയം 6, മലപ്പുറം 6, കൊല്ലം 5. കോഴിക്കോട് 4, കാസര്‍ഗോഡ് 2, എറണാകുളം 1, വയനാട് 1 എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
പത്തനംതിട്ടയിലെ സ്വകാര്യ നഴ്സിംഗ് കോളജ് ഒമിക്രോൺ ക്ലസ്റ്ററായും പ്രഖ്യാപിച്ചു. കോളജിലെ 30 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇവിടങ്ങളിലെ കൂടുതൽ സാമ്പിളുകൾ പരിശോധനയ്ക്ക് അയയ്ക്കും. വിദേശത്ത് നിന്നും എത്തിയയാളുടെ സമ്പര്‍ക്കത്തിലുള്ള വിദ്യാര്‍ഥിയില്‍ നിന്നും പകര്‍ന്നതാണെന്ന് സംശയിക്കുന്നു.
.അതേസമയം, പത്തനംതിട്ടയിലെ സ്ഥിതി ഗൗരവതരമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ ലോ റിസ്ക് രാജ്യങ്ങളില്‍ നിന്നും 290 പേരും ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്നും ആകെ 85 പേരും എത്തിയിട്ടുണ്ട്. 43 പേര്‍ക്കാണ് ആകെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്ന മൂന്നു പേരാണുള്ളത്.
0 Comments