പാലാ: വികസനത്തിനെതിരെയുള്ള ഒളിയുദ്ധം അവസാനിപ്പിച്ചു ജനാധിപത്യത്തോടു നീതി പുലർത്താൻ കേരളാ കോൺഗ്രസ് (എം) തയ്യാറാകണമെന്ന് യു ഡി എഫ് യുവജന സംഘടനകൾ ആവശ്യപ്പെട്ടു. പാലാ ബൈപാസ് സംബന്ധിച്ചുള്ള പാലാ നഗരസഭാദ്ധ്യക്ഷൻ്റെ പ്രസ്താവന താനിരിക്കുന്ന സ്ഥാനത്തെ അവഹേളിക്കുന്നതിന് തുല്യമാണ്.
. ആർ വി തോമസ്, ജോർജ് തോമസ് കൊട്ടുകാപ്പള്ളി, ചെറിയാൻ ജെ കാപ്പൻ തുടങ്ങിയ മഹാരഥന്മാർ ഇരുന്ന കസേരയിലാണ് ഇരിക്കുന്നതെന്ന് മറന്ന് കേവലം കേരളാ കോൺഗ്രസ് (എം) ഭാരവാഹി എന്നപോലെ പെരുമാറുന്നത് അപഹാസ്യമാണ്. ശിഖണ്ഡിയെ മുൻനിർത്തി യുദ്ധം ചെയ്യുന്നതുപോലെയാണ് ചിലർ നഗര പിതാവിനെ മുൻനിർത്തി രാഷ്ട്രീയം കളിക്കുന്നതെന്നും യോഗം അഭിപ്രായപ്പെട്ടു.
.പാലാ ബൈപാസിൻ്റെ വികസനത്തിന് ആരാണ് എതിരെന്ന് ഈ പ്രസ്താവനയോടെ പൊതു ജനത്തിന് ബോധ്യപ്പെട്ടു കഴിഞ്ഞു. ഇക്കാലമത്രയും ബൈപാസ് പൂർത്തീകരണത്തിന് വിലങ്ങുതടിയായവർ ജനത്തോട് മാപ്പു പറയുകയാണ് വേണ്ടത്.
.പാലായിൽ സംസ്ഥാനത്തെ ഭരിച്ചിരുന്ന പ്രമുഖ മന്ത്രിയും എം പി മാരും ഉണ്ടായിരുന്നിട്ടും എന്താണ് ബൈപാസ് പ്രശ്നം നീണ്ടുപോയതെന്ന് നാട്ടുകാർക്കു ബോധ്യപ്പെട്ടു. എം എൽ എ യെ അംഗീകരിച്ചു ജനാധിപത്യത്തോടു നീതി പുലർത്താൻ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു . തോമസ് ആർ വി ജോസ് അധ്യക്ഷത വഹിച്ചു
0 Comments