Latest News
Loading...

പൂവരണി സ്വദേശിയെ കൊലപ്പെടുത്താന്‍ ശ്രമം. ഓട്ടോ കത്തിച്ചു



കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും ഇ.എസ്.ഐയിലേയ്ക്കുള്ള റോഡിൽ മുടിയൂർക്കരയ്ക്കു സമീപം വെള്ളിമൂങ്ങ ഓട്ടോറിക്ഷ കത്തിച്ച് ഓട്ടോഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം പ്രണയ ക്വട്ടേഷൻ. രണ്ടു യുവാക്കൾ ഒരു പെൺകുട്ടിയെ പ്രണയിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതക ശ്രമത്തിലും വണ്ടി കത്തിക്കലിലും എത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കാഞ്ഞിരപ്പള്ളി ചൂണ്ടശേരി വിഷ്ണു (27) വിനെ ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ എസ്.ഷിജിയുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിൽ എടുത്തു. ഓട്ടോ ഡ്രൈവർ പാലാ പൂവരണി കല്ലുവെട്ട് കുഴിയിൽ അഖിലി (21) നെയാണ് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. 



.വിഷ്ണുവിന് ക്വട്ടേഷൻ നൽകിയ പാലാ സ്വദേശിയായ വൈശാഖിനെ പൊലീസ് അന്വേഷിക്കുന്നുണ്ട്. വൈശാഖും അഖിലും ഒരു പെൺകുട്ടിയെ പ്രണയിച്ചിരുന്നു , ഇത് സംബന്ധിച്ചുണ്ടായ തർക്കമാണ് ക്വട്ടേഷനിലും കൊലപാതക ശ്രമത്തിലും കലാശിച്ചത്.
ഇതേച്ചൊല്ലി ഇരുവരും തമ്മിൽ നേരത്തെ ആക്രമം ഉണ്ടാകുകയും ചെയ്തിരുന്നു. ഇതിനിടെയാണ് വൈശാഖ് അഖിലിനെതിരെ ക്വട്ടേഷൻ നൽകിയത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബന്ധുവിനെ കാണാനെന്ന പേരിലാണ് വിഷ്ണു അഖിലിൻ്റെ ഓട്ടോ വിളിച്ചത്. 

മുടിയൂർക്കര ഭാഗത്തെ ഇടവഴിയിൽ എത്തിച്ച ശേഷം , അഖിലിൻ്റെ കഴുത്തിൽ കത്തി വച്ച് വിഷ്ണു ഭീഷണിപ്പെടുത്തി. അപകടം മണത്ത ഓട്ടോഡ്രൈവറായ അഖിൽ വാഹനത്തിൽ നിന്നും ഇറങ്ങിയോടി രക്ഷപെട്ടതിനാൽ വൻ ദുരന്തം ഒഴിവായി. പിന്നീട്, വിഷ്ണു ഓട്ടോറിക്ഷ കത്തിക്കുകയായിരുന്നുവെന്നും, ഈ സമയം താൻ ഇറങ്ങിയോടിയെന്നും ഓട്ടോ ഡ്രൈവർ അഖിൽ പൊലീസിനു വിവരം നൽകിയിട്ടുണ്ട്. വിഷ്ണുവിന് നേരിയ പൊള്ളലേറ്റിട്ടുണ്ട്. ഇരുവരെയും ഗാന്ധിനഗർ പൊലീസ് ചോദ്യം ചെയ്യുകയാണ്. പെട്രോളും , ആസിഡും ഒഴിച്ചാണ് ഓട്ടോറിക്ഷ കത്തിച്ചത് എന്നാണ് സൂചന.

Post a Comment

0 Comments