Latest News
Loading...

ജനപക്ഷത്തിന് അനുകൂലമായ സാഹചര്യമെന്ന് പി.സി ജോര്‍ജ്ജ് എംഎല്‍എ

ജില്ലാ പഞ്ചായത്തില്‍ നാലിടങ്ങളില്‍ ജനപക്ഷം മല്‍സരിക്കുമെന്ന് പി.സി ജോര്‍ജ് എംഎല്‍എ പറഞ്ഞു. മറ്റ് 18 ഇടങ്ങളില്‍ സ്ഥാനാര്‍ത്ഥികളുടെ മഹത്വം നോക്കി പിന്തുണയ്ക്കും. മുന്നണിയില്‍ നിന്നതിനെക്കാള്‍ കൂടുതല്‍ ആളുകള്‍ ജില്ലാ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുമെന്നും പി.സി ജോര്‍ജ് പറഞ്ഞു.

കേരള ജനപക്ഷം സെക്കുലറിന് അനുകൂലമായ സാഹചര്യമാണ് തദ്ദേശ തിരഞ്ഞെടുപ്പിലുള്ളതെന്ന് പി.സി ജോര്‍ജ് സൂചിപ്പിച്ചു. പാര്‍ട്ടിയുടെ അഭിമാന സീറ്റയ പൂഞ്ഞാറില്‍ അഡ്വ. ഷോണ്‍ ജോര്‍ജ്, ഭരണങ്ങാനം ഡിവിഷനില്‍ സജി എസ് തെക്കേല്‍, മുണ്ടക്കയം ഡിവിഷനില്‍ രാജമ്മ, എരുമേലിയില്‍ അനീഷ് വാഴയില്‍ എന്നിവരാണ് മല്‍സരിക്കുന്നത്. 

പൂഞ്ഞാറും, എരുമേലിയും 100 ശതമാനവും വിജയിക്കുമെന്ന് പി.സി ജോര്‍ജ് വ്യക്തമാക്കി. എല്ലാ ജില്ലകളിലും ശക്തമായ മല്‍സരമാണ് നടക്കുന്നത്. എല്‍ഡിഎഫും യുഡിഎഫുമായി യാതൊരു ബന്ധവുമില്ല. അഴിമതിക്കെതിരെയുള്ള പോരാട്ടമാണ് നടത്തുന്നത്. ഒരു മുന്നണിയും മോശമാണെന്ന് പറയില്ല. ജില്ലാ പഞ്ചായത്തിലെ 18 ഡിവിഷനുകളില്‍ കൊടിയുടെ നിറവുംം മണവം നോക്കാതെ പൊതുപ്രവര്‍ത്തന പാരമ്പര്യവും, അഴിമതിരഹിതരമായ സ്ഥാനാര്‍ത്ഥികളെ പിന്തുണക്കുമെന്നും പിസി ജോര്‍ജ് പറഞ്ഞു. 

പൂഞ്ഞാര്‍ തെക്കേക്കര, തിടനാട് പഞ്ചായത്തകളില്‍ ഒറ്റക്ക് ജയിക്കാന്‍ കഴിയും. പൂഞ്ഞാര്‍ പഞ്ചായത്തിലും നല്ല വിജയസാധ്യതയുണ്ട്. തലനാട് മൂന്നിലവ് പഞ്ചായത്തുകളില്‍ ആര് ഭരിക്കണമെന്ന് ജനപക്ഷം തിരുമനിക്കുമെന്നും എംഎല്‍എ പറഞ്ഞു. മുന്‍പത്തേക്കാള്‍ പഞ്ചായത്ത് ജില്ലാ പഞ്ചായത്ത് മെംബര്‍മാര്‍ ഇത്തവണ ഉണ്ടാകമെന്നും പിസി ജോര്‍ജു വ്യക്തമാക്കി. 

പിണറായി വിജയന്‍ രാജി വയ്ക്കാതിരിക്കുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോടും, കേരളത്തോടും കാണിക്കുന്ന വലിയ പാതകമാണ്. കൊടിയേരി ഒരു മാസം മുന്‍പ് രാജിവച്ച് മാതൃക കാണിക്കണമായിരുന്നുവെന്നും പി.സി ജോര്‍ജ് എംഎല്‍എ പറഞ്ഞു. പിണറായി രാജിവച്ച് നിരപരതിത്വം തെളിയിക്കുകയ്ക്ക് വേണ്ടത്.

Post a Comment

0 Comments