Latest News
Loading...

ക്വാറൻറ്റൈനിൽ കഴിഞ്ഞ യുവാവ് സുഹൃത്തുക്കൾക്കൊപ്പം!


പൂഞ്ഞാർ  പനച്ചിപ്പാറയിൽ  ക്വാറൻറ്റൈനിൽ കഴിഞ്ഞ യുവാവിനെ   ഗവ. നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി , സുഹൃത്തുക്കൾക്കൊപ്പം കറങ്ങുന്നതായി കണ്ടെത്തി.  തിടനാട് പഞ്ചായത്തിലെ 5 ആം  വാർഡിൽ ഒരു വിട്ടിൽ പോകുകയും നിയമവിരുദ്ധ ലഹരി ഉപയോഗത്തിൽ ഏർപ്പെടുകയും ചെയ്തു എന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തിയതായി എക്സൈസ് ഇൻസ്പെക്ടർ റിപ്പോർട്ട് ചെയ്തു.  നടപടിക്രമങ്ങൾക്കു ശേഷം ടിയാളോടും ഇയാളുടെ അടുത്ത സമ്പർക്കത്തിൽ  വന്ന കുടുംബാംഗങ്ങൾ , മറ്റുള്ളവർ, ഇയാൾ പോയ തിടനാട് പഞ്ചായത്തിലെ കുടുംബാംഗങ്ങൾ എന്നിവരോട് ക്വാറന്റ്റൈനിൽ പോകാൻ കർശന നിർദേശം നൽകിയതായി മെഡിക്കൽ ഓഫീസർ അറിയിച്ചു. 

തിടനാട്ടിലെ ഒരു വീട്ടിൽ ലഹരി ഉപയോഗിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് എക്സൈസ് സ്ഥലത്തെത്തിയത്. ഇതോടെ സംഘം ഓടി രക്ഷപെട്ടു. സ്ഥലത്തുണ്ടായിരുന്ന വാഹനത്തിന്റെ  ഉടമയെ സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് പൂഞ്ഞാറുകാരനായ യുവാവിനെ കണ്ടെത്തിയത്. അയൽ സംസ്ഥാനത്തായിരുന്ന യുവാവ് ക്വാറന്റെൻ പീരിയഡ് കഴിഞ്ഞുവെന്നാണ് പറഞ്ഞതെങ്കിലും അന്വേഷണത്തിൽ കഴിഞ്ഞിട്ടില്ലെന്ന് കണ്ടെത്തി. 

ഇവർ ലഹരി ഉപയോഗത്തിന് ഒത്തുകൂടിയതാണെന്നാണ് നിഗമനം. എന്നാൽ ലഹരി കണ്ടെത്താത്തതിനാൽ എക്സൈസ് കേസെടുത്തിട്ടില്ല. അതേസമയം ക്വാറൻ റ്റൈൻ നടപടി ശക്തമാക്കായിട്ടുണ്ട്.

ക്വാറൻ റ്റൈൻ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ  2 വർഷം തടവും 10000 രൂപ പിഴയും ചുമത്താൻ ഇപ്പോൾ നിയമമുണ്ട്.