ലോഡ്ജ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സിവിൽ പൊലീസ് ഓഫീസറുടെ ആത്മഹത്യാ കുറിപ്പ് വിശദമായി പരിശോധിക്കും. കഴിഞ്ഞ ദിവസമാണ് ഇടുക്കി എ.ആർ. ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസർ മേലുകാവ് തടത്തിപറമ്പിൽ ജോജി ജോർജി (36) നെയാണ് മുട്ടം കോടതിക്കവലയ്ക്ക് സമീപത്തുള്ള ലോഡ്ജിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.
ജോജി ഭാര്യക്ക് എഴുതിയ ആത്മഹത്യാ കുറിപ്പാണ് പൊലീസ് സംഘം കണ്ടെത്തിയിരിക്കുന്നത്. നാല് വരി മാത്രമുള്ള കത്തിലെ ഉള്ളടക്കം എന്താണെന്ന് ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിട്ടില്ല. അതേസമയം ആത്മഹത്യയുടെ കാരണം കത്തിലുണ്ടെന്നാണ് സൂചന. കത്ത് വിശദമായ പരിശോധനക്ക് വിധേയമാക്കും.
കഴിഞ്ഞ വെള്ളിയാഴ്ച്ച ജോലിക്ക് എത്തിയിരുന്ന ജോജി ഒരു ദിവസം അവധി വേണമെന്ന് ഓഫീസിൽ അറിയിച്ചിരുന്നു. ഭാര്യ സിന്ധുവിന്റെ പേരിൽ എഴുതിയ നാല് വരിയുള്ള കത്ത് ലോഡ്ജ് മുറിയിൽ നിന്ന് മുട്ടം എസ്ഐ ബൈജു പി. ബാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസാണ് കണ്ടെത്തിയത്. മരണകാരണത്തെ സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് തൊടുപുഴ ഡിവൈഎസ്പി കെ.പി.ജോസ് പറഞ്ഞു.