Latest News
Loading...

ലൈഫ് കുടുംബസംഗമം; നഗരസഭയ്‌ക്കെതിരെ രൂക്ഷപ്രതികരണവുമായി പി.സി ജോര്‍ജ്ജ്


തന്നെ പങ്കെടുപ്പിക്കാതെ നടത്തിയ ഈരാറ്റുപേട്ട നഗരസഭാതല ലൈഫ് കുടുംബസംഗമത്തില്‍ നഗരസഭയ്‌ക്കെതിരെ രൂക്ഷപ്രതികരണവുമായി പി.സി ജോര്‍ജ്ജ് എംഎല്‍എ. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമാണ് നഗരസഭ ഭരിക്കേണ്ടതെന്നും തോന്നിയപടി പോകാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രിവിലേജ് പ്രകാരം പ്രോട്ടോക്കോള്‍ ലംഘനത്തിനെതിരെ മുഖ്യമന്ത്രിയ്ക്കും സ്പീക്കര്‍ക്കും  പരാതി നല്‍കുമെന്നും പി.സി ജോര്‍ജ്ജ് കൂട്ടിച്ചേര്‍ത്തു.

നഗരസഭയുടെ പരിപാടികളില്‍ ചെയര്‍മാനും മുസ്ലീംലീഗും മാത്രം മതി എന്ന നിലയിലാണ് കാര്യങ്ങളെന്നും പിസി ജോര്‍ജ്ജ് ആരോപിച്ചു. മുസ്ലീമല്ലാത്ത ആരും പാടില്ലെന്ന നിലപാട് ശരിയല്ല. പൗരത്വനിയമത്തിനെതിരെ നിയമസഭയില്‍ ഏറ്റവുമധികം ശബ്ദമുയര്‍ത്തിയത് താനാണ്. ജസ്റ്റീസ് കമാല്‍പാഷയെ ഉള്‍പ്പെടുത്തി സംഘടിപ്പിക്കാനിരുന്ന വലിയ പരിപാടിയ്ക്ക് തടയിട്ടതും ഈരാറ്റുപേട്ടയിലെ ചിലരാണ്. തെക്കേക്കരയില്‍ പി.സി ജോര്‍ജ്ജ് കാരണമാണ് ലീഗ് വളരാത്തതെന്നാണ് ആക്ഷേപം. തനിയ്ക്ക് നാടുവിട്ടുപോകാനാകില്ലെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു.


ഇന്നലെ നടന്ന കുടുംബസംഗമത്തില്‍ കൗണ്‍സില്‍ തീരുമാനത്തെ തുടര്‍ന്ന് എംഎല്‍എയെ പങ്കെടുപ്പിക്കാതെ നഗരസഭാ ചെയര്‍മാനാണ് ഉദ്ഘാടകനായത്. ജില്ലാഭരണകൂടത്തെ എതിര്‍പ്പറിയിച്ചതിനെ പരിപാടി മാറ്റിവെയ്ക്കാന്‍ നിര്‍ദേശിക്കുകയും തുടര്‍ന്ന് മീനച്ചില്‍ തഹസില്‍ദാര്‍ സ്ഥലത്തെത്തി സര്‍ക്കാര്‍ സ്റ്റാളുകള്‍ ഒഴിവാക്കുകയും ചെയ്തിരുന്നു.