Latest News
Loading...

കക്കൂസ് മാലിന്യം റോഡ് സൈഡിൽ തള്ളി;



പാലാ പുലിയന്നൂർ പാലത്തിനു സമീപം കക്കൂസ് മാലിന്യം തള്ളിയവരെ പാലാ മുനിസിപ്പൽ കൗൺസിലർ ജിമ്മി ജോസ ഫിന്റെയും,മുത്തോലി പഞ്ചായത്ത്‌ അംഗം  രാജൻ മുണ്ടമറ്റത്തിന്റെയും നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞു. മാലിന്യ വണ്ടി തടയാൻ ശ്രമിച്ച മോനിച്ചൻ തമസായെ വാഹനം ഇടിച്ചു വീഴ്ത്തി വാഹനം കൊണ്ടുപോകാനുള്ള ശ്രമം ഉണ്ടായി മോനിച്ചൻ കാൽമുട്ടിനും കൈക്കും പരിക്കേറ്റു. പാലാ പോലീസ് സ്ഥലത്തെത്തി മാലിന്യം കൊണ്ടുവന്നവരെയും  വാഹനവും കസ്റ്റഡിയിൽ എടുത്തു. 


നിലവിൽ സ്വകാര്യ വ്യക്തികൾ ടാങ്കർ ലോറികളിലെത്തി അവർക്ക് തോന്നുന്ന നിലയിലുള്ള തുക ഈടാക്കി മാലിന്യങ്ങൾ ശേഖരിച്ച് ആളൊഴിഞ്ഞ പ്രദേശങ്ങളിൽ ഉപേക്ഷിക്കുകയാണ് ചെയ്ത് വരുന്നത്. ഇത് സാംക്രമിക രോഗങ്ങൾ പടർന്ന് പിടിക്കുന്നതിനും ആറുകളും തോടുകളും കുടിവെള്ള സ്ത്രോതസുകളും ഉൾപ്പെടെ മലിനമാവുന്നതിനും  കാരണമാവുന്നു. പാലാ നഗരസഭാ പ്രദേശത്തെ നിരവധി സ്ഥലങ്ങളിൽ രാത്രിയുടെ മറവിൽ ശുചി മുറി മാലിന്യം തള്ളുന്നത് പതിവായിരിക്കുകയാണ്. പത്രങ്ങളിൽ വലിയ പരസ്യം നൽകി വാഹനങ്ങളിൽ ശേഖരിക്കുന്ന മാലിന്യങ്ങൾ ഇക്കൂട്ടർ എങ്ങോട്ടാണ് കൊണ്ടുപോകുന്നത് എന്നത് അന്വേഷിക്കേണ്ടതാണ്.


സർക്കാർ തലത്തിൽ ശുചിത്വമിഷൻ മുൻകൈ എടുത്ത് ശുചിമുറി മാലിന്യങ്ങൾ ശേഖരിക്കാനുള്ള സംവിധാനം ഒരുക്കണം. ഇത്തരം മാലിന്യ ശേഖരണത്തിന് സർക്കാർ നിശ്ചയിക്കുന്ന മാന്യമായ ഫീസ് നൽകാൻ ജനങ്ങൾ തയ്യാറാണ്. ഇതിനായി സർക്കാർ നേരിട്ടോ സർക്കാർ അംഗീകൃത ഏജൻസികൾ മുഖേനയോ വാഹനം ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ ചെയ്യാവുന്നതാണ്.ഇപ്രകാരം ശേഖരിക്കുന്ന മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്ക്കരിക്കാനുള്ള പ്ലാന്റ് നിർമ്മിക്കാൻ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം ഉപയോഗപ്പെടുത്തണം. ജില്ലാ അടിസ്ഥാനത്തിൽ സ്ഥലം കണ്ടെത്തി പ്ലാന്റ് സ്ഥാപിക്കുന്നതാണ് ഉചിതം.


നിലവിൽ തങ്ങളുടെ ശുചി മുറി മാലിന്യം എവിടെ കൊടുക്കണമെന്നറിയാതെ പൊതു ജനം വിഷമിക്കുകയാണ്. പ്രതിസന്ധി മുതലെടുത്ത് മാലിന്യം ശേഖരിക്കാൻ വലിയ മാഫിയ സംവിധാനമാണ് സംസ്ഥാനമൊട്ടാകെ പ്രവർത്തിക്കുന്നത്. സർക്കാർ തലത്തിൽ മോണിട്ടറിംഗ് ചെയ്യുന്ന ഒരു സംവിധാനം നിലവിൽ വന്നാൽ അത് പൊതുജനങ്ങൾക്കും വ്യാപാര സമൂഹത്തിനും പ്രത്യേകിച്ച് ഹോട്ടൽ മേഖലയ്ക്കും വലിയ ആശ്വാസമാണ്.



സംസ്ഥാനത്തെ ശുചിമുറി മാലിന്യങ്ങൾ ശേഖരിക്കാനും നീക്കം ചെയ്യാനും സംസ്ക്കരിക്കാനുമായി സർക്കാർ തലത്തിൽ ശാസ്ത്രീയ സംവിധാനം ഇല്ലാത്തതിനാൽ ആയത് ഏർപ്പെടുത്തണമെന്ന് സർക്കാരിനോട് ആവശ്യപ്പെടണമെന്ന് പാലാ നഗരസഭയിൽ മാസങ്ങൾക്ക് മുൻപ് കൗൺസിലർ സിജി ടോണി പ്രമേയം അവതരിപ്പിച്ചിരുന്നു. സംസ്ഥാനമൊട്ടാകെ അനുഭവിക്കുന്ന പ്രസ്തുത വിഷയത്തിൽ ഇടപെട്ട് പരിഹാരം കാണമെന്നാവശ്യപ്പെട്ട് ബഹു.മുഖ്യമന്ത്രി, ബഹു.പ്രതിപക്ഷ നേതാവ്, ബഹു.ആരോഗ്യ വകുപ്പ് മന്ത്രി എന്നിവർക്ക് പാലാ നഗരസഭാ കൗൺസിലിന്റെ പ്രമേയം നൽകാൻ കൗൺസിൽ യോഗം തീരുമാനിച്ചു. എന്നാൽ ഇതിൽ , കൂടുതൽ നടപടികൾ ഉണ്ടായില്ല. 

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments