കടനാട് ,കാവുംകണ്ടം ,നീലൂർ വഴി തൊടുപുഴയ്ക്ക് പുതിയ കെ.എസ്.ആർ.ടി.സി ബസ് സർവീസ് ആരംഭിച്ചു യാത്രാക്ലേശം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രദേശവാസികൾ പാലാ കെ.എസ്.ആർ.ടി.സി 'ഡിപ്പോ മാനേജർക്ക് പരാതി നൽകിയിരുന്നു. പ്രദേശവാസികളുടെ നീണ്ട കാത്തിരിപ്പിനുശേഷം മാണി സി.കാപ്പൻ.എം.എൽ.എയുടെ നിർദ്ദേശാനുസരണമാണ് പുതിയ കെ.എസ്.ആർ.ടി.സി. 'ബസ് സർവീസ് ആരംഭിച്ചത്.
കടനാട് , കാവുംകണ്ടം പ്രദേശങ്ങളിലേക്ക് ആവശ്യാനുസരണം ബസുകൾ ഇല്ലാത്തതിനാൽ കിലോമീറ്റർ ദൂരം സഞ്ചരിച്ചു വേണം ബസ്സിൽ കയറുന്നത് സ്കൂൾ ,കോളേജ് വിദ്യാർത്ഥികൾക്കും ജോലി കഴിഞ്ഞ് മടങ്ങി വരുന്നവർക്കും വൈകുന്നേരത്തെ ബസ് സർവീസ് ഇല്ലാത്തതിനാൽ വളരെ ബുദ്ധിമുട്ടിയിരുന്നു. കെ.എസ്.ആർ.ടി.സിയുടെ വൈകുന്നേരത്തെ പുതിയ ട്രിപ്പ് യാത്രാക്ലേശത്തിന് താൽക്കാലിക പരിഹാരമാകും.
കാവും കണ്ടം നീലൂർ വഴി തൊടുപുഴയ്ക്ക് പുതിയ കെ.എസ്.ആർ.ടി.സി.ബസ് അനുവദിച്ച മാണി.സി.കാപ്പൻ എംഎൽഎയും കെഎസ്ആർടിസി ഉദ്യോഗസ്ഥരായ തോമസ് മാനുവൽ, സന്തോഷ് എന്നിവരെയും പ്രദേശവാസികൾ അഭിനന്ദിച്ചു .കാവുംകണ്ടം പള്ളി വികാരി ഫാ സ്കറിയ വേകത്താനം മാല അണിയിച്ച് ബസ്സിനെ സ്വീകരിച്ചു.
ഫാ. സ്കറിയ വേകത്താനം, ബിനു വള്ളോം പുരയിടം സിബി അഴകൻപറമ്പിൽ, ജോയി കറിയനാൽ, ജോണി കോഴിക്കോട്ട് തുടങ്ങിയവർ പ്രസംഗിച്ചു .അഭിലാഷ്കോഴിക്കോട്ട്, സന്തോഷ് വഞ്ചിക്കച്ചാലിൽ ,ജോസ് കോഴിക്കോട്ട് ,ദേവസ്യാ കുനംപാറയ്ക്കൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments