ഏതെങ്കിലും സാമൂഹ്യവിരുദ്ധന്‍ കവറിലിട്ട് അഡ്രസ്സ് എഴുതി മുന്‍സിപ്പല്‍ ഓഫീസില്‍ എത്തിച്ചാല്‍ മുന്‍സിപ്പല്‍ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് മുന്‍സിപ്പാലിറ്റിയുടെ വാഹനത്തില്‍ വിതരണം ചെയ്യുവാന്‍ എന്താണ് അധികാരമുള്ളത് എന്ന് ചെയര്‍മാന്‍ മറുപടി പറയണമെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ ആവശ്യപ്പെട്ടു. കൗണ്‍സിലര്‍മാരുടെ പേരില്‍ പോസ്റ്റില്‍ വരുന്ന കത്തിന്റെ ഉള്ളടക്കം പരിശോധിക്കാന്‍ മുന്‍സിപ്പല്‍ ചെയര്‍മാനും സെക്രട്ടറിക്കും അധികാരമില്ല എന്നത് ഏവര്‍ക്കും ബോധ്യമുള്ള കാര്യമാണ്. അസത്യങ്ങള്‍ പ്രചരിപ്പിക്കുന്ന ആളുകളും നേതാക്കളുമാണ് ഇതിന്റെ പിന്നില്‍ എന്ന് ഇതിലേറെ തെളിവിന്റെ ആവശ്യമില്ലെന്നും സജി പറഞ്ഞു.
അപകീര്‍ത്തിപരമായ നോട്ടീസ് പ്രചരിപ്പിക്കുന്നു എന്നതിന്റെ പരാതി രണ്ട് പ്രാവിശ്യം പ്രചരിപ്പിക്കുന്ന ആളിന്റെ പേര് വച്ച് പാലാ ഡിവൈഎസ്പിക്ക് നേരിട്ട് നല്‍കിയിട്ടും പ്രസ്തുത കേസില്‍ ഒരു നടപടിയും പാലാ പോലീസ് എടുക്കാത്തത് ജോസ് കെ.മാണി വിഭാഗത്തിന്റെ ഇടപെട്ടില്‍ മൂലമാണ് എന്നത് ഇതിലൂടെ വ്യക്തമാണ്. നിഷാ ജോസ് കെ.മാണിക്കെതിരെ സോഷ്യല്‍ മീഡിയായില്‍ അപകീര്‍ത്തി പരത്തി എന്ന സ്റ്റിഫന്‍ ജോര്‍ജിന്റെ പരാതിയുടെ പേരില്‍ കെ.എം ചാണ്ടിയുടെ കൊച്ചുമകന്‍ സന്‍ജയ് സഖറിയാസിനെയും, മജീഷ് കൊച്ചുമലയിലിനെതിരെയും കേസ് എടുത്ത് അറസ്റ്റ് ചെയ്ത് ജയിലിലടച്ച പാലാ SHO, താന്‍ നല്കിയ പരാതി അട്ടിമറിച്ചിരിക്കുകയാണ്. നോട്ടിസ് തയാറാക്കിയ ആളിനെതിരെ പരാതി നല്‍കാതെ മുനിസിപ്പാലിറ്റിക്കെതിരെ ആരോപണം ഉന്നയിക്കുന്നു എന്നുള്ള ചെയര്‍മാന്റെ പ്രചരണം പച്ച കള്ളമാണെന്ന് ഇതിലൂടെ തെളിയിക്കപ്പെട്ടിരിക്കുകയാണ്.
ഈ അപകീര്‍ത്തി കത്ത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചിരിക്കുന്നത് കേരളാ കോണ്‍ഗ്രസിന്റെ സ്റ്റിയറിങ് കമ്മിറ്റി അംഗമായ പ്രദീപ് വലിയപറമ്പിലും, ജോസ് കെ.മാണിയുടെ പ്രൊഫൈല്‍ ചിത്രം സഹിതം യൂത്ത് ഫ്രണ്ട് കൊഴുവനാല്‍ മണ്ഡലം കമ്മിറ്റി എന്ന പേരില്‍ സിജുജോസ് ഇടപാടി വ്യക്തിയും ചേര്‍ന്ന് ഷെയര്‍ ചെയ്തതിന്റെ വ്യക്തമായ തെളിവും ഉണ്ട് . ഈ സാഹചര്യത്തില്‍ രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ രാഷ്ട്രീയം പറയാതെ ശിഖണ്ഡികളെ മുന്നില്‍ നിര്‍ത്തിയും സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പ്രചരണം നടത്തിയും നേരിടുന്ന തരം താഴ്ന്ന പരിപാടി അവസാനിപ്പിച്ച് മാന്യമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് തയ്യാറാവണമെന്നും UDF ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കമ്പിലും, നേതാക്കളായ സതീഷ് ചൊള്ളാനി, ജോര്‍ജ് പുളിക്കാട്, ജോഷി വട്ടക്കുന്നേല്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments