ശശി തരൂരിന്റെ കേരള പര്യടനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഈരാറ്റുപേട്ടയില്‍ തുടരുന്നു. പ്രതിപക്ഷ നേതാവിന്റെ ചിത്രം ഒഴിവാക്കി ഫ്‌ളക്‌സ് ബോര്‍ഡ് വന്നതിന് പിന്നാലെ സതീശനായി പ്രത്യേക ബോര്‍ഡ് ഇന്ന് പ്രത്യക്ഷപ്പെട്ടു. കോട്ടയത്ത് ശശി തരൂര്‍ പങ്കെടുക്കുന്ന പരിപാടിയുടെ പ്രചാരണ ബോര്‍ഡില്‍ നിന്നും പ്രതിപക്ഷ നേതാവ് വിഡി സതീശനെ ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെ സതീശനായി പ്രത്യേക ബോര്‍ഡുകള്‍ ജില്ലയില്‍ പ്രത്യക്ഷപ്പെട്ടു. ഇരാറ്റുപേട്ടയിലാണ് സതീശന് അഭിവാദ്യം അര്‍പ്പിച്ച് പ്രത്യേക ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്. കെ.പി.പി.സി.സി വിചാര്‍ വിഭാഗം മണ്ഡലം കമ്മിറ്റിയുടെ പേരിലാണ് ബോര്‍ഡുകള്‍.
ഡിസിസിയുടെ എതിര്‍പ്പിനെ അവഗണിച്ച് ഈരാറ്റുപേട്ടയില്‍ യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പരിപാടിയുടെ പ്രചരണ ബോര്‍ഡില്‍ നിന്നും സതീശന്റെ ചിത്രം ഒഴിവാക്കിയത് നേരത്തെ വലിയ ശ്രദ്ധ നേടിയിരുന്നു. ഇതിന് പിന്നാലെ സതീശന്റെ ചിത്രം മാത്രം ഉള്‍പ്പെടുത്തി ബോര്‍ഡുയര്‍ന്നത്. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ നേതാക്കള്‍ക്കായി ചേരിതിരിഞ്ഞ് ഫ്‌ലക്‌സുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.. പലയിടത്തും ബോര്‍ഡുകളില്‍ നിന്നും പ്രതിപക്ഷ നേതാവടക്കം പല പ്രമുഖരെയും ഒഴിവാക്കി.
പാര്‍ട്ടിക്കുള്ളില്‍ നിന്ന് കൊണ്ടാണ് തന്റെ പ്രവര്‍ത്തനങ്ങളെന്നാണ് ശശി തരൂര്‍ വിമര്‍ശകര്‍ക്ക് നല്‍കുന്ന മറുപടി. പ്രശ്‌നം തിരക്കിട്ട് കൈകാര്യം ചെയ്ത നേതൃത്വത്തിന്റെ നടപടി തരൂരിന് അമിതപ്രാധാന്യം നല്‍കിയെന്നാണ് എ ഗ്രൂപ്പ് വിലയിരുത്തല്‍.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക