തീക്കോയി സഹകരണ ബാങ്കിൽ ചിട്ടി പണം നൽകാത്തതിനെ തുടർന്ന് ഓഹരി ഉടമ ഓഫിസിൽ ഇരുന്നു പ്രതിക്ഷേധിച്ചു.. തീക്കോയി മാവടി സ്വദേശി പുതുവീട്ടിൽ പി. എസ് സുരേഷ്, ഭാര്യ ജൂലിറ്റ് എന്നിവരാണ് ഓഫിസ് പൂട്ടാൻ അനുവധിക്കാതെ പ്രതിക്ഷേധിച്ചത്. 3 മാസങ്ങൾക് മുൻപ് ഭാര്യയുടെ അമ്മയുടെ ചികിത്സയുടെ ആവിശ്യത്തിനായാണ് സുരേഷ് 5 ലക്ഷത്തിന്റെ ചിട്ടി പിടിച്ചത്.
മതിയായ ജാമ്യവും നൽകിയിട്ടും ബാങ്ക് പണം നൽകിയില്ല എന്ന് സുരേഷ് അറിയിച്ചു. ഡിസംബർ ആദ്യം അമ്മയുടെ ചികിത്സക്ക് പണം അടക്കേണ്ടതിനാൽ നിരന്തരമായി ബാങ്കിനെ ബന്ധപ്പെട്ടത്തിന് തുടർന്ന് ഇന്ന് ചിട്ടി പണം നൽകാമെന്ന് അറിയിച്ചിരുന്നു. എന്നാൽ ബാങ്കിലെത്തിയപ്പോൾ കുറച്ച് പണം ഇന്ന് നൽകാമെന്നും ബാക്കി തുക പിന്നെ നൽകാമെന്നും അറിയിച്ചത്. തുടർന്ന് ഓഫിസിൽ ഇരുന്നു സുരേഷും ഭാര്യയും പ്രതിക്ഷേധിക്കുകയായിരിന്നു.
സംഭവം അറിഞ്ഞ് ബാങ്കിലെത്തിയ ഇവരോട് പ്രസിഡന്റ് ഓഫിസിൽ നിന്നും ഇറങ്ങിൽ പോകാൻ പറഞ്ഞുവെന്നും സുരേഷ് അറിയിച്ചു. രാത്രി 9.30 ആയിട്ടും ഇരുവരും ബാങ്കിലിരുന്ന് പ്രതിഷേധിച്ചു. തുടർന്നു പോലീസ് സ്ഥലത്തെത്തി. രണ്ടുലക്ഷം രൂപ വ്യാഴാഴ്ച രാവിലെ നൽകാമെന്നും ബാക്കി പണം ഒരു മാസത്തിനുള്ളിൽ നൽകാമെന്ന് ഉള്ള ധാരണയിൽ സമരം അവസാനിപ്പിച്ചു.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments