സില്‍വര്‍ ലൈന്‍ റെയില്‍ പദ്ധതി നടപടികള്‍ സര്‍ക്കാര്‍ മരവിപ്പിച്ചു. ഭൂമി ഏറ്റെടുക്കാന്‍ നിയോഗിച്ച മുഴുവന്‍ ഉദ്യോഗസ്ഥരേയും അടിയന്തരമായി തിരിച്ച് വിളിച്ചു. റെയില്‍വെ ബോര്‍ഡ് അനുമതിക്ക് ശേഷം തുടര്‍ നടപടി മതിയെന്നാണ് തീരുമാനം. സാമൂഹ്യാഘാത പഠനത്തിനുള്ള പുതിയ വിജ്ഞാപനവും കേന്ദ്ര അനുമതി ലഭിച്ചതിന് ശേഷമെ ഉണ്ടാവൂ. ഇക്കാര്യങ്ങള്‍ വിശദീകരിച്ച് റവന്യു വകുപ്പിന്റെ ഉത്തരവിറങ്ങി.
സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതതിയായ സില്‍വര്‍ ലൈന്‍ പദ്ധതിയ്ക്കായി സര്‍വേ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോയതോടെ എതിര്‍പ്പുയര്‍ന്നു. സ്ത്രീകളും കുട്ടികളും പദ്ധതിക്കെതിരെ തെരുവിലിറങ്ങിയെങ്കിലും പിന്നോട്ടില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. പ്രതിഷേധം ശക്തിപ്പെട്ടതോടെ ജിയോ ടാഗിംഗ് മതിയെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments