Latest News
Loading...

ദുരിതബാധിത പഞ്ചായത്തുകളിൽ അവലോകന യോഗം ചേർന്നു

പാലാ: അതിതീവ്രമഴയെത്തുടർന്നുണ്ടായ മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന പാലാ നിയോജകമണ്ഡലത്തിലെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കും നഷ്ടപരിഹാരം അനുവദിക്കുന്നതിനുമായി സർക്കാർ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് മാണി സി കാപ്പൻ എം എൽ എ ആവശ്യപ്പെട്ടു. മഴക്കെടുതിയിൽ തകർന്ന റോഡുകൾ, മണ്ണിടിച്ചിലും വെള്ളക്കെട്ടും മൂലം തകർന്ന ഭാഗങ്ങൾ, നാശനഷ്ടം സംഭവിച്ച സർക്കാർ സ്ഥാപനങ്ങൾ തുടങ്ങിയവ പുനരുദ്ധരിക്കുന്നതിനും കൃഷി നാശവും മറ്റു നഷ്ടം സംഭവിച്ചവർക്കും നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനും പ്രത്യേക പാക്കേജ് അനിവാര്യമാണെന്ന് എം എൽ എ ചൂണ്ടിക്കാട്ടി.

ദുരിതബാധിത മേഖലകളിലെ പഞ്ചായത്തുകളില ജനപ്രതിനിധികൾ, റവന്യൂ, പഞ്ചായത്ത്, കൃഷി, പൊതുമരാമത്ത്, വൈദ്യുതി, മൃഗസംരക്ഷണം, ആരോഗ്യം, മണ്ണ് സംരക്ഷണം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥർ അവലോകനയോഗം  മാണി സി കാപ്പൻ വിളിച്ചു ചേർത്തു. നാശനഷ്ടങ്ങളുടെ റിപ്പോർട്ട് തയ്യാറാക്കി ആഗസ്റ്റ് 11 നകം ലഭ്യമാക്കാൻ എം എൽ എ നിർദ്ദേശം നൽകി.

ഭരണങ്ങാനം,തലപ്പലം, തലനാട്, മൂന്നിലവ്, മേലുകാവ് എന്നീ ഗ്രാമപഞ്ചായത്തുകളിലാണ് അവലോകന യോഗം ചേർന്നത്. ഓരോ പഞ്ചായത്തിലെയും യോഗത്തിനു ശേഷം ദുരിതബാധിത പ്രദേശങ്ങൾ, ദുരിതാശ്വാസ ക്യാമ്പുകൾ എന്നിവ എം എൽ എ സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തി.

ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ ഷോൺ ജോർജ്, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഓമനഗോപാലൻ, ബ്ലോക്ക് മെമ്പർമാരായ ശ്രീകല ആർ, മറിയാമ്മ ഫെർണ്ണാണ്ടസ്, ജെറ്റോ ജോസ്, ബിന്ദു സെബാസ്റ്റ്യൻ, ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡൻ്റ് ലിസി സണ്ണി, തലപ്പലം പഞ്ചായത്ത് പ്രസിഡൻറ് അനുപമ വിശ്വനാഥ്, മൂന്നിലവ് ജോഷി ജോഷ്വാ, മേലുകാവ് പഞ്ചായത്ത് പ്രസിഡൻ്റ് തോമസ് വടക്കേൽ, തലനാട് പഞ്ചായത്ത് പ്രസിഡൻ്റ് രജനി സുധാകരൻ, ഡെപ്യൂട്ടി തഹസീൽദാർ ബി മൻജിത്ത്, ഭരണങ്ങാനം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വിനോദ് വേരനാനി, സി പി ഐ ജില്ലാ കമ്മിറ്റിയംഗം എം ജി ശേഖരൻ, മേലുകാവ് ഗ്രാമപഞ്ചായത്ത് മെമ്പർ ബിൻസി ടോമി തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments