Latest News
Loading...

ഞൊണ്ടിമാക്കല്‍ കവലയിലേത് സ്ഥിരം പൂവാലശല്യം

പാലാ ഞൊണ്ടിമാക്കല്‍ കവലയില്‍ ഗര്‍ഭിണിയെ ചവിട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍, പ്രദേശത്തെ വര്‍ക്കുഷോപ്പിനെതിരെ വ്യാപക പരാതി. സ്ത്രീകളെയും വിദ്യാര്‍ത്ഥികളെയും കമന്റടിക്കുന്നതും ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തുന്നതും ഇവിടെ സ്ഥിരം സംഭവമാണെന്നാണ് ആക്ഷേപം. ബസിറങ്ങി വീട്ടിലേയ്ക്ക് പോകുന്ന തനിക്കെതിരെ സ്ഥിരമായി ഇത്തരം ശല്യം തുടര്‍ന്നതായും ചോദ്യം ചെയ്തതോടെയാണ് ആക്രമണമുണ്ടായതെന്നും ഇന്നലെ അക്രമത്തില്‍ പരിക്കേറ്റ ജിന്‍സി പറഞ്ഞു. 

ആശുപത്രി ജീവനക്കാരിയായ ജിന്‍സി ബസില്‍ ഞൊണ്ടിമാക്കല്‍ കവലയിലിറങ്ങി സ്വന്തം വീട്ടിലെത്തിയ ശേഷമാണ് ഭര്‍ത്താവിനൊപ്പം വീട്ടിലേയ്ക്ക് പോകാറുള്ളത്. പ്രദേശത്തെ കാര്‍ വര്‍ക്ക് ഷോപ്പില്‍ നിന്നും ശബ്ദം കേള്‍പ്പിച്ച് വിളിക്കുന്നതും കമന്റടിച്ച് സംസാരിക്കുന്നതും സ്ഥിരം സംഭവമാണെന്ന് ജിന്‍സി പറഞ്ഞു. ഇന്നലെ ഭര്‍ത്താവിനൊപ്പം നടന്നുപോകുമ്പോള്‍ ഇത് ആവര്‍ത്തിച്ചു. ഇത് ജിന്‍സി ചോദ്യം ചെയ്തതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയത്. വാക്കുതര്‍ക്കം കേട്ട് മുന്നില്‍പോയ തിരികെയെത്തിയ ഭര്‍ത്താവ് അഖിലിനെ കഴുത്തിന് പിടിച്ച് ഓടയില്‍ തള്ളുകയും മര്‍ദ്ദിക്കുകയും ചെയ്തു. ഇത് തടയാന്‍ ശ്രമിക്കുമ്പോഴാണ് ജിന്‍സിയെ ചവിട്ടി പരിക്കേല്‍പ്പിച്ചത്. 

ചവിട്ടേറ്റ ജിന്‍സിയെ പിന്നീട് പാലാ ജനറലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേരിയ രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് സ്‌കാനിംഗ് നിര്‍ദേശിക്കുകയും മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് റഫര്‍ ചെയ്യുകയും ചെയ്തു. ആക്രമണസംഭവത്തില്‍ 4 പേരെ പാലാ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 


Post a Comment

0 Comments