പാലാ: പാലാ മേഖലയിൽ വിഭാവനം ചെയ്ത കുടിവെള്ള പദ്ധതികൾക്ക് തുരങ്കം വച്ചത് ജലവിഭവ വകുപ്പു മന്ത്രിയായിരുന്ന പി.ജെ.ജോസഫാണെന്ന് പാലാ നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര ആരോപിച്ചു.കേരള കോൺഗ്രസ് (എം) പാലാ ടൗൺ മണ്ഡലം നേതൃയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു ആൻ്റോ .
'മീനച്ചിൽ റിവർ വാലി വൈകിപ്പിക്കുകയും നീലൂർ കുടിവെള്ള പദ്ധതി മന്ദീഭവിപ്പിക്കുകയും ചെയ്തതിൽ പി.ജെ ജോസഫിൻ്റെ പങ്ക് വലുതാണ്. ബി.ജെ.പി മുന്നണിയുടെ കേന്ദ്ര മന്ത്രിയായിരുന്നിട്ടും നാടിനു വേണ്ടി ഒന്നും ചെയ്യാത്ത പി.സി.തോമസിന് ജലസേചന വകുപ്പിനെ ഉപദേശിക്കുവാൻ ഒരർഹതയും ഇല്ല.
0 Comments