Latest News
Loading...

സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടി. 3 പേർക്ക് പരിക്ക്

സമയത്തെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് നാഗമ്പടം ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടി. പരസ്പരം ഏറ്റുമുട്ടിയ ജീവനക്കാർ തലയ്ക്ക് ലിവർ ഉപയോഗിച്ച് അടിയ്ക്കുകയും ചെയ്തു. ഏറ്റുമുട്ടലിൽ പാലാ റൂട്ടിൽ സർവീസ് നടത്തുന്ന ഇമ്മാനുവേൽ ബസിലെ ജീവനക്കാരായ മറ്റക്കര പാദുവ പാക്കത്ത് ശ്രീകാന്ത് (28), പാമ്പാടി എസ്.എൻ പുരം വട്ടുകളത്തിൽ ഗോപു (25) പാമ്പാടി മറ്റക്കര കാവുംപുറം അനന്തു (27) എന്നിവരെ പരിക്കുകളോടെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


തലയ്ക്ക് അടിയേറ്റ ഇമ്മാനുവേലിലെ കണ്ടക്ടർ അനന്തുവിനെ സ്‌കാനിംങിനു വിധേയമാക്കി. ഇയാളുടെ തലയിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. രക്തം വാർന്നൊഴുകി നിന്ന ഇയാളെ യാത്രക്കാരും, പൊലീസും മറ്റു ബസുകളിലെ ജീവനക്കാരും ചേർന്നാണ് ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. പട്ടാപ്പകൽ ബസ് ജീവനക്കാർ നടു റോഡിൽ ഏറ്റുമുട്ടിയത് ആശങ്കയ്ക്കും ഇടയാക്കിയിട്ടുണ്ട്. 


തിങ്കളാഴ്ച ഉച്ചയ്ക്ക് 12.15 ഓടെയായിരുന്നു അക്രമ സംഭവങ്ങൾ. നാഗമ്പടം ബസ് സ്റ്റാൻഡിൽ ഇമ്മാനുവേൽ – കോൺകോഡ് ബസിലെ ജീവനക്കാർ തമ്മിലാണ് ഏറ്റുമുട്ടിയത്. രണ്ടു ബസുകളും പാലാ റൂട്ടിൽ സർവീസ് നടത്തുന്നതാണ്. രണ്ടു കൂട്ടരും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. ഇതിനിടെ കയ്യിലിരുന്ന ജാക്കി ലിവർ ഉപയോഗിച്ച് കോൺകോഡ് ബസിലെ ജീവനക്കാർ ഇമ്മാനുവലിലെ ജീവനക്കാരെ ആക്രമിക്കുകയായിരുന്നു.


Post a Comment

0 Comments