Latest News
Loading...

ഗർഭിണിയെ ചവിട്ടി പരിക്കേൽപ്പിച്ചു. 4 പേർ പിടിയിൽ


പാലാ ഞൊണ്ടിമാക്കൽ കവലയിൽ  ഗർഭിണിയായ യുവതിയെ ചവിട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ 4 പേർ പിടിയിൽ . വർക്ക്ഷോപ്പ് ഉടമകളായ പൂവരണി പാറപ്പള്ളി കറുത്തേടത്ത് ശങ്കർ കെ എസ് (39), അമ്പാറ നിരപ്പേൽ പ്ലാത്തോട്ടത്തിൽ ജോൺസൺ (38), വർക്ക്ഷോപ്പിലെ തൊഴിലാളികളായ നരിയങ്ങാനം ചെമ്പൻപുരയിടത്തിൽ ആനന്ദ് (23), മേവട വെളിയത്ത് 
സുരേഷ്(55) എന്നിവരെയാണ് പാല എസ് എച്ച് ഒ കെ പി തോംസൺ അറസ്റ്റ് ചെയ്തത്.

തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ജീവനക്കാരായ ദമ്പതികളായ തോടനാൽ സ്വദേശി കൾ ജോലികഴിഞ്ഞ് പാലാ ഞൊണ്ടിമാക്കൽ കവലയിലുള്ള വാടക വീട്ടിലേക്ക് പോകുംവഴി ഒന്നും രണ്ടും പ്രതികളുടെ ഉടമസ്ഥതയിലുള്ള കാർ നെസ്റ്റ് എന്ന വർക്ക് ഷോപ്പിന് സമീപമെത്തിയപ്പോൾ ഒന്നാംപ്രതി ഗർഭിണിയായ യുവതിയെ കമൻറ് അടിക്കുകയും ലൈംഗികച്ചുവയോടെ സംസാരിക്കുകയും ചെയ്തപ്പോൾ ഭർത്താവും യുവതിയും ചോദ്യം ചെയ്തു. ഇതിൽ പ്രകോപിതരായ പ്രതികൾ  ഭർത്താവിനെ കയ്യേറ്റം ചെയ്തു.തുടർന്ന് ഒന്നാംപ്രതി, 22ആഴ്ച ഗർഭിണിയായ യുവതിയുടെ അടിവയറ്റിൽ ചവിട്ടി.തുടർന്ന് യുവതിക്ക് ബ്ലീഡിങ് ഉണ്ടാവുകയും പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. വിദഗ്ധചികിത്സയ്ക്കായി ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

സംഭവം ഉണ്ടായതിനെത്തു ടർന്ന് നാട്ടുകാർ പോലീസിൽ വിവരമറിയിച്ച് പോലീസ് സംഭവസ്ഥലത്തെത്തിയപ്പോഴേക്കും ഒന്നാംപ്രതി വർക്ക്‌ഷോപ്പിൽ  ഉണ്ടായിരുന്ന ഒരു കാറിൽ രക്ഷപ്പെട്ടു. തുടർന്ന് പ്രതികൾക്കായി അന്വേഷണം ആരംഭിച്ച പോലീസ് പിറ്റേന്ന്  പുലർച്ചെ ഒന്നാംപ്രതിയുടെ കാറിൽ ബാംഗ്ലൂരിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ഒന്നും രണ്ടും പ്രതികളെ  അമ്പാറ നിരപ്പിലുള്ള റബ്ബർതോട്ടത്തിൽ ഒളിവിൽ കഴിയുന്നതിനിടെ  പിടികൂടി. മൂന്നും നാലും പ്രതികളെ വീടുകളിൽ നിന്നും പിടികൂടി.        എസ് ഐ അഭിലാഷ് എംഡി, എ എസ് ഐമാരായ ഷാജി എ ടി, ബിജു കെ തോമസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷെറിൻ സ്റ്റീഫൻ, ജസ്റ്റിൻ ജോസഫ്  സിവിൽ പോലീസ് ഓഫീസർ രഞ്ജിത്ത് സി എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

പോലീസ് ആദ്യം കസ്റ്റഡിയിലെടുത്ത ആന്റോ എന്ന യുവാവിനെ കുറ്റക്കാരനല്ലെന്ന് കണ്ട് പിന്നീട് പോലീസ് വിട്ടയച്ചു.
 

Post a Comment

0 Comments