.തിങ്കളാഴ്ച്ച ഉച്ചയോടെയാണ് ഇടുക്കി എഞ്ചിനീയറിങ് കോളജ് വിദ്യാർഥിയും എസ്എഫ്ഐ പ്രവർത്തകനുമായ ധീരജ് രാജേന്ദ്രൻ കുത്തേറ്റ് മരിച്ചത്. തുടർന്നാണ് നിഖിൽ അടക്കമുള്ളവരെ കസ്റ്റഡിയിലെടുത്തത്. നിഖിലിനെ കൂടാതെ കസ്റ്റഡിയിലുള്ള നാല് പേരും എഞ്ചിനീയറിങ് കോളജ് വിദ്യാർഥികളാണ്. എല്ലാവരും കെഎസ് യു പ്രവർത്തകരാണ്.
.അക്രമത്തിൽ ബന്ധമുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണ്.നിഖിലിന് പുറമേ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ജെറിൻ ജോജോയെയും പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. സംഭവശേഷം ഓടി രക്ഷപ്പെടുന്നതിനിടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഇതോടെ സംഭവത്തിൽ പിടിയിലായവരുടെ എണ്ണം ആറ് ആയി.
0 Comments