പതിനാറാം വാർഡ് കൗൺസിലർക്ക് അനുവദിച്ച 7 ലക്ഷം രൂപയിൽ നിന്ന് 1.40 ലക്ഷം രൂപ മറ്റൊരു വാർഡിലേയ്ക്ക് മാറ്റിയെന്ന വാർത്ത യഥാർത്ഥ്യം മനസ്സിലാക്കാതെയുള്ളവയെന്ന് ചെയർമാൻ ആൻ്റോ പടിഞ്ഞാറെക്കര.16-ാം വാർഡ് കൗൺസിലർക്ക് അനുവദിച്ച തുക ഉപയോഗിച്ച് അവർ നിർദ്ദേശിച്ച 7 -ലക്ഷം രൂപയുടെ വർക്കിന് DPC -അംഗികാരം നേടിയിരുന്നു.എന്നാൽ ഈ വർക്ക് E-ടെൻഡർ ചെയ്തപ്പോൾ മത്സരാധിഷ്ഠിത ടെൻഡറിൽ പങ്കെടുത്ത കരാറുകാരൻ വളരെ താഴ്ന്ന തുകയ്ക്കാണ് ടെൻഡർ പിടിച്ചത്. അതിൻ പ്രകാരമാണ് 1.40 ലക്ഷം രുപ മിച്ചം വന്നത്. എന്നാൽ പതിനൊന്നാം വാർഡിൽ വിവാദമായ ഒരു വെള്ളക്കെട്ട് പൂർത്തികരിക്കാൻ തുക കുറവായതുകൊണ്ട് 3.65 വകയിരുത്തിയിരുന്നുള്ളു.
നിയമപരമായി തെറ്റില്ലെങ്കിലും ഒരു കാരണവശാലും വാർഡിൽ അനുവദിച്ച ഫണ്ട് ഒരു വാർഡിലും കുറയ്ക്കയോ, തിരിച്ചെടുക്കുകയോ ചെയ്യുകയില്ല... അത് ഒരു പോളിസിയുടെ ഭാഗമാണ്.പക്ഷേ കൗൺസിലിൽ ചർച്ച ചെയ്ത് ഒരു പരിഹാരമേ, തീരുമാനമോ ഉണ്ടാകുന്നതിനു മുൻപേ ഇത്തരം വിവാദങ്ങൾ സൃഷ്ടിക്കകയെന്നത് ചിലരുടെ ഒരു ഹോബിയാണന്നും പ്രതിപഷത്തെ ചില സ്വാർത്ഥതാല്പര്യക്കാരുടെ വില കുറഞ്ഞ പ്രചരണ അജണ്ട യുടെ ഭാഗമായിട്ടേ കാണാൻ കഴിയുന്നു ള്ളുവെന്നും ചെയർമാൻ അറിയിച്ചു. പ്രതിപക്ഷ ബഹുമാനത്തിൽ ഏതൊരു നേതാവിനും ഇത്തരം സംശയങ്ങൾ ചോദിച്ചാൽ നഗരസഭയിൽ നിന്നും മറുപടി ലഭിക്കുന്നതാണന്നും ചെയർമാൻ അറിയിച്ചു.
0 Comments