Latest News
Loading...

ശാരീരിക വെല്ല് വിളികളെ അതിജീവിച്ച് അർച്ചനയെത്തി

ശാരീരിക വെല്ല് വിളികളെ അതിജീവിച്ച് നാലാം തരം തുല്യതാ പരീക്ഷ എഴുതാൻ അർച്ചനയെത്തി. ഇലക്ട്രോണിക് വിൽചെയറിലാണ് അർച്ചന വന്നത്. ഈരാറ്റുപേട്ട ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിലായിരുന്നു പരീക്ഷ



80 ശതമാനത്തോളം ശാരിരിക വെല്ല് വിളി നേരിടുകയാണ് പൂഞ്ഞാർ ചേന്നാട് കെണ്ടാട്ട്കുന്നേൽ അർച്ചന ബി നായർ.  രണ്ടാം ക്ലാസ്സിൽ പഠിച്ച് കൊണ്ടിരുന്നപ്പോൾ ആമവാതം (Rheumatoid Arthritis) ഉണ്ടായതോടെയാണ് പരസഹായം കൂടാതെ ഒന്നും ചെയ്യാൻ കഴിയാത്ത സ്ഥിതിയിലായത്. ഇരു കൈകളുടെയും വിരലുകൾ മാത്രമാണ് അർച്ചനക്ക് സ്വന്തമായി ചലിപ്പിക്കാൻ കഴിയുന്നത്.

രണ്ടാം ക്ലാസ് വിദ്യാസമെ ഉള്ളുവെങ്കിലും ഇംഗ്ലിഷും ഹിന്ദിയുമെല്ലാം അർച്ചനക്ക് വശമാണ്. കൂടുതൽ പഠിക്കണമെന്ന ആഗ്രഹമാണ് നാലാം തരം തുല്യത പരിക്ഷ എഴുതാൻ അർച്ചനയെ പ്രേരിപ്പിച്ചത്. പത്താം തരവും പ്ലസ് ടു മുമെല്ലാം എഴുതി വിജയിക്കണമെന്ന ലക്ഷ്യത്തിലാണ് അർച്ചന. 


.അഭയം ചാരിറ്റബിൾ ട്രസ്റ്റ് ഇലക്ട്രോണിക് വിൽ ചെയ്യർ നൽകിയതോടെയാണ് അർച്ചനയുടെ സ്വപ്നങ്ങൾക്കം വേഗം വച്ച് തുടങ്ങിയത്. വീല്‍ചയറിൽ ഇരുന്ന് തന്നെയാണ് അർച്ചന പരിക്ഷ എഴുതിയതും. അയൽവാസിക്കും സാക്ഷരതാ പ്രേരകവുമായ ഇന്ദിരയാണ് അർച്ചനക്കാവശ്യ സഹായങ്ങൾ നൽകിയത്.

അർച്ചനയുടെ മാതാപിതാക്കൾ, ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് രമേശ് വെട്ടിമറ്റം, സാക്ഷരതാ പ്രേരക്മാർ തുടങ്ങിയവർ അർച്ചനക്കൊപ്പമുണ്ടായിരുന്നു.

Post a Comment

0 Comments