80 ശതമാനത്തോളം ശാരിരിക വെല്ല് വിളി നേരിടുകയാണ് പൂഞ്ഞാർ ചേന്നാട് കെണ്ടാട്ട്കുന്നേൽ അർച്ചന ബി നായർ. രണ്ടാം ക്ലാസ്സിൽ പഠിച്ച് കൊണ്ടിരുന്നപ്പോൾ ആമവാതം (Rheumatoid Arthritis) ഉണ്ടായതോടെയാണ് പരസഹായം കൂടാതെ ഒന്നും ചെയ്യാൻ കഴിയാത്ത സ്ഥിതിയിലായത്. ഇരു കൈകളുടെയും വിരലുകൾ മാത്രമാണ് അർച്ചനക്ക് സ്വന്തമായി ചലിപ്പിക്കാൻ കഴിയുന്നത്.
രണ്ടാം ക്ലാസ് വിദ്യാസമെ ഉള്ളുവെങ്കിലും ഇംഗ്ലിഷും ഹിന്ദിയുമെല്ലാം അർച്ചനക്ക് വശമാണ്. കൂടുതൽ പഠിക്കണമെന്ന ആഗ്രഹമാണ് നാലാം തരം തുല്യത പരിക്ഷ എഴുതാൻ അർച്ചനയെ പ്രേരിപ്പിച്ചത്. പത്താം തരവും പ്ലസ് ടു മുമെല്ലാം എഴുതി വിജയിക്കണമെന്ന ലക്ഷ്യത്തിലാണ് അർച്ചന.
അർച്ചനയുടെ മാതാപിതാക്കൾ, ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് രമേശ് വെട്ടിമറ്റം, സാക്ഷരതാ പ്രേരക്മാർ തുടങ്ങിയവർ അർച്ചനക്കൊപ്പമുണ്ടായിരുന്നു.
0 Comments