Latest News
Loading...

യാത്ര ഹരമാക്കിയ വിജയന്‍ എന്ന ബാലാജി അന്തരിച്ചു

ഹോട്ടല്‍വരുമാനം കൊണ്ട് യാത്ര ഹരമാക്കിയ വിജയന്‍ എന്ന ബാലാജി അന്തരിച്ചു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം.  ചായക്കടയിലെ വരുമാനം കൊണ്ട്  26 രാജ്യങ്ങളാണ് ഇദേഹവും ഭാര്യയും സന്ദര്‍ശിച്ചത്. അവസാനം സന്ദര്‍ശിച്ചത്. റഷ്യയായിരുന്നു. 

യാത്രയെ ജീവനുതുല്ല്യം സ്നേഹിക്കുന്നവരാണ് ഈ ദമ്പതികള്‍. അതിയായ ഇഷ്ടവും അതിനുള്ള മനസുമുള്ളതിനാലാണ് തടസ്സങ്ങള്‍ മറികടന്ന് ഇവര്‍ക്ക് ഇത്രയും രാജ്യങ്ങള്‍ നേരിട്ട് കണ്ടറിയാന്‍ സാധിച്ചത്. ചായക്കടയിലെ തുച്ഛമായ വരുമാനത്തില്‍ നിന്ന് പണം സ്വരുകൂട്ടിവെച്ചാണ് ഇവര്‍ യാത്ര പുറപ്പെടാറുള്ളത്. കോഫി ഷോപ്പിലെ വരുമാനത്തില്‍ നിന്ന് ഇവര്‍ ദിവസവും മൂന്നൂറ് രൂപയോളം മാറ്റിവയ്ക്കുന്നു. വീണ്ടും പണം ആവശ്യം വരുമ്പോള്‍ ബാങ്കില്‍ നിന്ന് ലോണെടുക്കും. യാത്ര കഴിഞ്ഞ് തിരികെയെത്തി ലോണ്‍ അടയ്ക്കാനുള്ള പണത്തിനായി കഠിനാധ്വാനം ചെയ്യും. ലോണ്‍ അടവ് കഴിയുമ്പോള്‍ അടുത്ത ട്രിപ്പിനായുള്ള പ്ലാനിംഗ് ആരംഭിക്കും. അതാണ് രീതി. എല്ലാ ജോലികളും ഈ ദമ്പതികള്‍ തനിച്ചു തന്നെയാണ് ചെയ്യാറുള്ളത്. ജോലിക്കാരന് കൊടുക്കാനുള്ള കൂലിയും അങ്ങനെ ഇവരുടെ കീശയില്‍ തന്നെ വീഴും. പറയത്തക്ക വേറെ ചെലവുകളില്ലാത്തതിനാല്‍ അടുത്ത യാത്രയ്ക്കായുള്ള പണം സ്വരുകൂട്ടിത്തുടങ്ങും. 



.വിജയന്‍ മോഹന ദമ്പതികളുടെ യാത്ര തുടങ്ങുന്നത് ഇന്ത്യയിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചായിരുന്നു. ഇന്നത്തെ ചില ചെറുപ്പക്കാരുടെ ജീവിത ലക്ഷ്യമായ ഹിമാലയന്‍ യാത്ര ഇവര്‍ 1988ല്‍ തന്നെ യാഥാര്‍ത്ഥ്യമാക്കി. പിന്നീട് വിദേശ രാജ്യങ്ങള്‍ ഓരോന്നായി ഇവര്‍ കീഴടക്കി. യുഎസ്എ, സിങ്കപ്പൂര്‍, സ്വിറ്റ്്സര്‍ലാന്റ്, ബ്രസീല്‍, അര്‍ജന്റീന, ചിലി, പട്ടിക ഇങ്ങനെ നീളുന്നു. അമേരിക്കയും സ്വിറ്റിസര്‍ലാന്‍ഡും സിങ്കപ്പൂരുമാണ് പോയതില്‍ ഇഷ്ടപ്പെട്ട രാജ്യങ്ങളെന്നും വിജയന്‍ പറഞ്ഞിട്ടുണ്ട്. പോയ രാജ്യങ്ങളുടെ കഥകള്‍ കോഫി ഷോപ്പില്‍ കാണാന്‍ കഴിയും. വിവിധ രാജ്യങ്ങളില്‍ വെച്ചെടുത്ത ഫോട്ടോകള്‍ ഇവിടെ ഫ്രെയിം ചെയ്ത് വെച്ചിട്ടുണ്ട്. ഇതിന് പുറമെ ആ രാജ്യങ്ങളിലെ ബില്ലുകളും കളയാതെ വിജയന്റെ പക്കലുണ്ട്. 

മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയര്‍മാനായ ആനന്ദ് മഹീന്ദ്ര വിജയന്‍ മോഹന ദമ്പതികളുടെ കഥ ഈ വര്‍ഷം ആദ്യം ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു. ട്രാവല്‍ ബ്ലോഗറായ ഡ്ര്യൂ ബ്ലിന്‍സ്‌കി തയ്യാറാക്കിയ വീഡിയോ ആനന്ദ് റീട്വീറ്റ് ചെയ്യുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ ആനന്ദ് മഹീന്ദ്ര പങ്കുവെച്ച ഈ വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു.  ഇവരുടെ 24, 25 ും രാജ്യങ്ങള്‍ ഓസ്ട്രേലിയയും ന്യൂസിലാന്റുമായിരുന്നു. ഇരു രാജ്യങ്ങളിലെയും സന്ദര്‍ശനം സ്പോണ്‍സര്‍ ചെയ്തതും ആനന്ദ് മഹീന്ദ്ര തന്നെയാണ്. വെറുതെ ഒരു ഓട്ടപ്രതക്ഷിണം നടത്തി തിരികെ വരുന്നതല്ല രീതി. ഓസ്ട്രേലിയയില്‍ എട്ടും ന്യൂസിലാന്റില്‍ ഏഴും ദിവസങ്ങള്‍ ചെലവഴിച്ചിട്ടാണ് മടക്കം. ഓസ്ട്രേലിയയിലെ പ്രധാന സ്ഥലങ്ങളായ സിഡ്നി, കെയ്ന്‍സ്, ഫിലിപ് ഐലന്റ്, മെല്‍ബണിലെ ഗ്രേറ്റ് ഓഷ്യന്‍ റോഡ് തുടങ്ങിയ സ്ഥലങ്ങളെല്ലാം സന്ദര്‍ശിച്ചതിന് ഷേശമാണ് ഏഴു ദിവസത്തെ സന്ദര്‍ശനത്തിന് ന്യൂസിലാന്റിലെത്തിയത്.



.1963ല്‍ തെരുവില്‍ ചായക്കച്ചവടം നടത്തിയായിരുന്നു വിജയന്റെ തുടക്കം. യയാത്ര എന്ന മോഹം വിജയനെ മുന്നോട്ട് നയിച്ചു. ഇന്ന് പലര്‍ക്കും ആഗ്രഹമുണ്ടായിട്ടും പോകാന്‍ കഴിയാത്ത രാജ്യങ്ങളെല്ലാം ഈ ദമ്പതികള്‍ കറങ്ങി നടന്ന് കണ്ടു. ശ്രമിച്ചാല്‍ നടക്കാത്തായി ഒരു സ്വപ്നങ്ങളുമില്ലെന്ന് ഇവര്‍ തെളിയിച്ചു. വിജയന്‍ മോഹന ദമ്പതികളുടെ ജീവിതത്തെ ആസ്പദമാക്കി ഹരി എം മോഹനന്‍ സംവിധാനം ചെയ്ത ഇന്‍വിസിബിള്‍ വിംഗ്സ് എന്ന ഡോക്യുമെന്ററി നോണ്‍ ഫിക്ഷന്‍ വിഭാഗത്തില്‍ 2018ലെ മികച്ച ചിത്രത്തിനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് സ്വന്തമാക്കി. 

Post a Comment

0 Comments