Latest News
Loading...

തുടരുന്ന ചോരക്കളി. 60 ദിവസത്തിനിടയിലെ രണ്ടാമത്തെ പ്രണയ കൊലപാതകം



പ്രണയ നൈരാശ്യത്തിന്‍റെ പേരിൽ  പെണ്‍കുട്ടികൾക്കെതിരേയുള്ള അതിക്രമങ്ങൾ അവസാനമില്ലാതെ തുടരുന്നു.  പാലായിൽ പരീക്ഷയ്ക്കെത്തിയ വിദ്യാർഥിനി കഴുത്തറുത്തു കൊലപ്പെടുത്തിയപ്പോൾ രണ്ടു മാസത്തിനുള്ളിൽ നടക്കുന്ന രണ്ടാമത്തെ കൊലപാതകം. കേരളം കണ്ടുകൊണ്ടിരിക്കുന്നത് പ്രണയപ്പകയുടെ പൈശാചിക രൂപമാണ്. ഒറ്റപ്പെട്ട സംഭവങ്ങളിൽനിന്ന് അതൊരു പരന്പരയായി പരിണമിച്ചിരിക്കുന്നു എന്നതാണ് ഏറെ ആശങ്കാജനകം.

കഴിഞ്ഞ ജൂലൈ 30നാണ് കോതമംഗലം ഇന്ദിരാഗാന്ധി ഡെന്‍റൽ കോളജിലെ ഹൗസ് സർജൻ മാനസ(24) വെടിയേറ്റു മരിച്ചത്.  സംഭവത്തില്‍ പ്രതിയായ  തലേശേരി മേലൂർ സ്വദേശി രഖിൽ (32) മാനസയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കുകയായിരുന്നു.



.2017 ഫെബ്രുവരി ഒന്നിനു കെ.ലക്ഷ്മി എന്ന ഇരുപത്തിരണ്ടുകാരിയെ കോട്ടയം ആർപ്പൂക്കരയിലെ എസ്എംഇ കാന്പസിൽ സീനിയർ വിദ്യാർഥി പെട്രോളൊഴിച്ചു കൊലപ്പെടുത്തിയതാണ് പ്രണയകൊലപാതകങ്ങളില്‍ ആദ്യത്തേതെന്ന് കരുതാം. ആദർശ് എന്ന സീനിയർ വിദ്യാർഥിയായിരുന്നു പ്രതി. പൊള്ളലേറ്റ രണ്ടു പേരും മരിച്ചു. പ്രണയാഭ്യർഥന നിരസിച്ചിട്ടും ശല്യപ്പെടുത്തുന്നതായി ഹരിപ്പാട് സ്വദേശിനിയായ ലക്ഷ്മി പോലീസിൽ പരാതിപ്പെട്ടിരുന്നു. ഇതിന്‍റെ പകയിലാണ് ആദർശ് പെട്രോൾ ഒഴിച്ചു ലക്ഷ്മിയെ തീകൊളുത്തിയത്.

2017 ജൂലൈ 14ന് ശാരിക എന്ന പതിനെട്ടുകാരിയുടെ ജീവനും പ്രണയപ്പകയിൽ പിടഞ്ഞുതീർന്നു. കടമ്മനിട്ട സ്വദേശിനിയായ ശാരികയുടെ അകന്ന ബന്ധുകൂടിയായ സജിൽ (20) ആയിരുന്നു ജീവനെടുത്തത്.  2018 ഫെബ്രുവരിയിൽ കാസർഗോട്ട് സ്വദേശിനി കെ.അക്ഷിത(19) സുള്ള്യയിലെ നെഹ്റു കോളജിൽ സീനിയർ വിദ്യാർഥി കാർത്തിക്കി(24)ന്‍റെ കുത്തേറ്റു മരിച്ചു.

.2020 ജനുവരി അഞ്ചിന് കാരക്കോണം കുന്നവിള തുറ്റിയോട് കോളനിയിൽ അഷിക എന്ന പത്തൊന്പതുകാരിയെ കാമുകൻ അനു (24) വീട്ടിൽ കയറി കുത്തിക്കൊന്നു. പ്രതിയും ജീവനൊടുക്കി. ദിവസങ്ങൾക്കു ശേഷം ജനുവരി എട്ടിന് കൊച്ചിയിൽ പ്ലസ് ടു വിദ്യാർഥിനിയായിരുന്ന ഈവ ആന്‍റണിയെ വാൽപ്പാറ റൂട്ടിൽ മലയ്ക്കപ്പാറയിൽ കാറിൽ കൊണ്ടുപോയ ശേഷം സഫർ ഷാ എന്ന ഇരുപത്തഞ്ചുകാരൻ കുത്തിക്കൊലപ്പെടുത്തി.

=2019 മാർച്ച് 12ന് കവിത എന്ന പതിനെട്ടുകാരി തിരുവല്ലയിൽ തീകൊളുത്തി കൊല്ലപ്പെട്ടു. 
=2019 ഏപ്രിൽ നാലിനു തൃശൂരിലെ ചിയ്യാരത്ത് നീതു എന്ന ഇരുപത്തുരണ്ടുകാരിയെ നിരാശാ കാമുകൻ വീട്ടിലെത്തി കുത്തിയും തീകൊളുത്തിയും കൊലപ്പെടുത്തി.
=രണ്ടു ആഴ്ചകൾക്കുശേഷം 2019 ജൂണ്‍ 15ന് സൗമ്യ എന്ന പോലീസ് ഉദ്യോഗസ്ഥയെ സഹപ്രവർത്തകനായ അജാസ് പ്രണയ നിരാസത്തിന്‍റെ പേരിൽ പെട്രോളൊഴിച്ചു കത്തിച്ചു കൊലപ്പെടുത്തി.
=2019  ഒക്ടോബർ ഒൻപതിന് രാത്രിയിൽ ദേവിക എന്ന പ്ലസ് വണ്‍ വിദ്യാർഥിനിയെ കാമുകൻ വീട്ടിൽ കയറി പെട്രോൾ ഒഴിച്ചു തീകൊളുത്തി കൊലപ്പെടുത്തി.

Post a Comment

0 Comments