Latest News
Loading...

വിദ്യാര്‍ത്ഥിനിയുടെ കൊലപാതകം: ക്രൂരകൃത്യങ്ങള്‍ക്കിടയാക്കുന്ന മാനസികാവസ്ഥ പഠനവിധേയമാക്കണം



പാലാ: അതിദാരുണവും സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്നതുമായ സംഭവമാണ് കോളജ് കാമ്പസില്‍ ഉണ്ടായതെന്ന് മാണി സി കാപ്പന്‍ എം എല്‍ എ പറഞ്ഞു. ദാരുണ സംഭവം നടന്ന കോളജ് കാമ്പസ് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു എം എല്‍ എ.


.
ഇത്തരം സംഭവങ്ങള്‍ തുടരുന്നത് ഗൗരവകരമായി എടുക്കാന്‍ പൊതു സമൂഹം തയ്യാറാകണം. ഈ രീതിയിലുള്ള ക്രൂരകൃത്യങ്ങള്‍ക്കു പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ അടിയന്തിരമായി പരിശോധനാ വിധേയമാക്കി ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും എം എല്‍ എ ആവശ്യപ്പെട്ടു.


.ഇതേക്കുറിച്ച് എം എല്‍ എ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചത് 

'...എല്ലാ വിദ്യാലയങ്ങളിലും ഉള്ളതുപോലെ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള നിര്‍ദോഷകരമായ രാഷ്ട്രീയ അരാഷ്ട്രീയ തര്‍ക്കങ്ങള്‍,  പിണക്കങ്ങളുമെല്ലാം ഈ കലാലയത്തിലും ഉണ്ടായിട്ടുണ്ട്.  എന്നാല്‍ ഇതില്‍ നിന്നെല്ലാം വിഭിന്നമായി ഒരു വിദ്യാര്‍ഥിയുടെ  ജീവനാണ് ഇന്നിവിടെ പൊലിഞ്ഞത്.  
നമ്മുടെ കാഴ്ചപ്പാടുകള്‍,  മനോവിചാരങ്ങള്‍,  സഹിഷ്ണുത,  പാരസ്പര്യം എല്ലാം  ചോദ്യം ചെയ്യുന്നതാണ് ഇത്തരം ഞെട്ടിക്കുന്ന സംഭവങ്ങള്‍.  കോളേജ് വിദ്യാര്‍ത്ഥികളായ എന്റെ എല്ലാ കുഞ്ഞു അനുജന്മാരും, അനുജത്തിമാരും,  ഓര്‍ക്കുക നൈമിഷികമായ  ഒരു വികാരവിക്ഷോഭം നഷ്ടപ്പെടുത്തിയത് ഒരു ജീവനാണ്.  ഈ സംസ്‌കാരത്തിന്,  ഇത്തരം തെറ്റായ പ്രവണതകള്‍ക്ക് നമുക്ക് ഒരുമിച്ച് നിന്ന് ഒരു പരിഹാരം കാണണം.  ഇത്തരം ഭീകരമായ സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നില്ല എന്ന് ഉറപ്പു വരുത്തണം, നല്ല മാതൃകകള്‍ മാത്രമാവണം ഇവിടെനിന്ന് ഉണ്ടാകുന്നത്...'  അതിനായി നിങ്ങള്‍ക്കൊപ്പം  ഉണ്ടാവും എന്ന് വാക്ക് തരികയാണെന്നും എംഎല്‍എ പറഞ്ഞു. 

Post a Comment

0 Comments