Latest News
Loading...

കാശില്ലേലും ബുദ്ധിമുട്ടണ്ട. തവണ വ്യവസ്ഥയില്‍ ചാരായ വില്പന. നന്മമരം എക്സൈസ് പിടിയില്‍




ഈരാറ്റുപേട്ട മൂന്നിലവില്‍ വമ്പന്‍ വാറ്റ് കേന്ദ്രം ഈരാറ്റുപേട്ട എക്സൈസ് തകര്‍ത്തു. ഈരാറ്റുപേട്ട എക്സൈസ് ഇന്‍സ്പെക്ടര്‍ വൈശാഖ് വി പിള്ളയുടെ നേതൃത്വത്തിലുള്ള സംഘം ആണ് കാച്ചിക്കാ അപ്പച്ചന്‍  എന്ന് അറിയപ്പെടുന്ന മൂത്തേടത്ത് വീട്ടില്‍ ദേവസ്യ (65)എന്നയാളെ അറസ്റ്റ് ചെയ്തത്.

വന്‍ തോതില്‍ ചാരായം നിര്‍മിച്ചു വന്നിരുന്ന ഇയാള്‍ തവണകളായി പൈസ അടച്ചാല്‍ മതി എന്നതിനാലും  ആവശ്യക്കാര്‍ക്ക് ആവശ്യപ്പെടുന്ന സ്ഥലത്ത് ചാരായം എത്തിച്ചു നല്‍കുന്നതിനാലും  ഉപഭോക്താക്കള്‍ക്കിടയില്‍ 'നന്മമരം' എന്നറിയപ്പട്ടിരുന്നു. ഇയാള്‍ മുന്‍പ് നിരവധി  കേസുകളില്‍  പ്രതിയാണ്. നാട്ടുകാര്‍ക്ക് നിരന്തരം ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്ന ഇയാള്‍ നാട്ടുകാരുടെ പരാതി മൂലം മൂന്നിലവ് ഉപ്പിടുപാറയില്‍ ആളൊഴിഞ്ഞ ഭാഗത്ത് വീട് വാടകയ്ക്ക് എടുത്തതായിരുന്നു വാറ്റ് ചാരായം നിര്‍മിച്ചു വന്നത്.

.ഇയാളുടെ പക്കല്‍ നിന്നും 8 ലിറ്റര്‍ ചാരായവും 100 ലിറ്റര്‍ വാഷും ചാരായ നിര്‍മാണ ഉപകാരണങ്ങളും കണ്ടെത്തി. കുറച്ചു ദിവസങ്ങളായി ഇയാളുടെ നീക്കങ്ങള്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ വൈശാഖ് വി പിള്ളയും ഷാഡോ എക്സൈസ് അംഗങ്ങള്‍ ആയ വിശാഖ് കെ വി, നൗഫല്‍ കരിം, നിയാസ് സി ജെ എന്നിവര്‍ നിരീക്ഷിച്ചു വരിക ആയിരുന്നു.

അറസ്റ്റ് ചെയ്ത സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ മനോജ് ടി ജെ, മുഹമ്മദ് അഷ്റഫ് സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അജിമോന്‍ എം ടി, റോയ് വര്‍ഗീസ്,സുരേന്ദ്രന്‍ കെ സി, സുവി ജോസ് വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ സുജാത സി ബി, എക്സൈസ് ഡ്രൈവര്‍ ഷാനവാസ് ഒ എ എന്നിവര്‍ ഉണ്ടായിരുന്നു.

Post a Comment

0 Comments