Latest News
Loading...

ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്ന ശേഷം കാല് അറുത്തുമാറ്റി



കറുകച്ചാൽ മുണ്ടത്താനത്ത് ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്ന ശേഷം കാല് അറുത്തുമാറ്റി പൊതു സ്ഥലത്ത് വച്ചു. കറുകച്ചാലിന് സമീപം കങ്ങഴ  മുണ്ടത്താനത്താണ് സംഭവം. മുണ്ടത്താനം വടക്കേറാട്ട്  ചെളിക്കുഴി വാണിയപ്പുരയ്ക്കൽ തമ്പാൻ്റെ മകൻ മനേഷ് തമ്പാൻ (32) ആണ്  കൊല്ലപ്പെട്ടത്.

 പ്രതികൾ മണിമല പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. ജയേഷ്, സച്ചു ചന്ദ്രൻ എന്നിവരാണ് കീഴടങ്ങിയത്. മുൻ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് സൂചന. മഹേഷിന്‍റെ മുറിച്ചുമാറ്റിയ കാൽപ്പാദം ഇടയപ്പാറ കവലയിൽനിന്നാണ് പോലീസ് കണ്ടെത്തി.

.വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ കാറിലെത്തിയ മുഖമൂടി ധരിച്ച രണ്ടു പേർ അറുത്തുമാറ്റിയ കാൽ മുണ്ടത്താനം ഇടയപ്പാറ ജങ്ഷനിൽ വച്ചതോടെയാണ് നാടിനെ നടുക്കിയ  സംഭവം പുറം ലോകം അറിയുന്നത്. തുടർന്നു നടത്തിയ അന്വേഷത്തിൽ  ഇടയപ്പാറ ജങ്ഷനിൽ നിന്നും ഒരു കിലോമീറ്റർ മാറി റബർ തോട്ടത്തിൽ മൃത ദേഹം കണ്ടെത്തുകയായിരുന്നു. 

കൊല്ലപ്പെട്ട മനേഷ്  ഗുണ്ടാസംഘത്തില്‍പ്പെട്ടയാളാണെന്നാണ് വിവരം.മൃതദേഹത്തിൽ നിരവധി വെട്ടുകളേറ്റ പാടുകളുണ്ട്. യുവാവിനെ വെട്ടി കൊലപ്പെടുത്തിയ ശേഷം വലതു കാൽമുറിച്ചു മാറ്റുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.
കൊലപാതകത്തിന് പിന്നിൽ ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയെന്നാണ്‌ സൂചന. കൊലപാതകവുമായി ബന്ധപ്പെട്ട  രണ്ടു പേർ മണിമല പോലീസിൽ കീഴടങ്ങി.പോലീസ് ഇവരെ ചോദ്യംചെയ്തുവരികയാണ്.  പ്രദേശത്ത് ഗുണ്ടാസന്ഘങ്ങളുടെ വിളയാട്ടവും  കഞ്ചാവ് ഉൾപ്പെടയുള്ള ലഹരി വസ്തുക്കളുടെ വില്പ്പനയും  സജീവമാണെന്ന് നേരത്തെ തന്നെ പരാതിയുണ്ടായിരുന്നു.

Post a Comment

0 Comments