കോട്ടയം നഗരസഭാ ചെയർപേഴ്സണ്‍ ബിൻസി സെബാസ്റ്റ്യനെതിരേ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായി. ഇതോടെ യുഡിഎഫിന് അധികാരം നഷ്ടപ്പെട്ടു. ബിജെപിയുടെ പിന്തുണയോടെയാണ് അവിശ്വാസം പാസായത്.
52 അംഗങ്ങളുള്ള നഗരസഭയിൽ 29 പേർ അവിശ്വാസത്തെ പിന്തുണച്ചു. സിപിഎം സ്വതന്ത്രന്റെ വോട്ട് അസാധുവായി. എൽഡിഎഫിന്റെ 22 അംഗങ്ങളും ബിജെപിയുടെ എട്ടും അംഗങ്ങളുമാണ് യോഗത്തിൽ പങ്കെടുത്തത്. യുഡിഎഫിന്റെ 22 അംഗങ്ങൾ അവിശ്വാസ പ്രമേയത്തിൽനിന്നും വിട്ടുനിന്നു.
.വികസനപ്രവർത്തനങ്ങളിലെ മുരടിപ്പ് ചൂണ്ടിക്കാട്ടിയാണ് എൽഡിഎഫ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. ഇതോടെ ഈരാറ്റുപേട്ടയ്ക്കുശേഷം ജില്ലയിൽ രണ്ടാമത്തെ നഗരസഭയാണ് ദിവസങ്ങൾക്കുള്ളിൽ യുഡിഎഫിന് നഷ്ടമാക്കുന്നത്. ആർക്കും ഭൂരിപക്ഷമില്ലാതിരുന്ന കോട്ടയം നഗരസഭയിൽ തുടക്കത്തിൽ 21 സീറ്റ് യുഡിഎഫ് 22 സീറ്റ് എൽഡിഎഫ് എട്ട് സീറ്റ് ബിജെപി എന്നായിരുന്നു കക്ഷി നില. ഗാന്ധിനഗർ സൗത്തിൽ നിന്ന് കോൺഗ്രസ് വിമതയായി ജയിച്ച ബിൻസി സെബാസ്റ്റ്യൻ യുഡിഎഫിനൊപ്പം ചേർന്നതോടെ അംഗബലം 22 ആയി. ഒടുവിൽ ടോസിലെ ഭാഗ്യം തുണക്കുകയും ബിൻസി ചെയർപേഴ്സണാവുകയുമായിരുന്നു.
.സിപിഎം വര്‍ഗീയതയെ കൂട്ടുപിടിക്കുന്നെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. യുഡിഎഫിനെ ദുര്‍ബലപ്പെടുത്താന്‍ ഏത് ചെകുത്താനുമായും സിപിഎം കൂട്ടുകൂടുകയാണ്. കോട്ടയം ഈരാറ്റുപേട്ട നഗരസഭകളില്‍ ഇത് വ്യക്തമാണെന്നും സതീശന്‍ പറഞ്ഞു.
0 Comments