Latest News
Loading...

കാട്ടുപന്നിയെ കൊല്ലാന്‍ കന്യാസ്ത്രീയ്ക്കും ലൈസന്‍സ്



കാട്ടുപന്നിയെ കൊല്ലാന്‍ 13 പേര്‍ക്ക് ലൈസന്‍സ് ലഭിച്ചവരില്‍ കന്യാസ്ത്രീയും പട്ടികയില്‍. മുതുകാട് സിഎംസി കോണ്‍വന്റിലെ സിസ്റ്റര്‍ ജോഫിക്കാണ് അനുമതി ലഭിച്ചത്.കോണ്‍വന്റിന് 4 ഏക്കര്‍ കൃഷി സ്ഥലമാണ് ഉള്ളത്. കപ്പ, വാഴ, ജാതി ,ചേമ്പ്, ചേന, കാച്ചില്‍, തുടങ്ങിയ വിളകളെല്ലാം കാട്ടുപന്നി നശിപ്പിക്കുന്ന അവസ്ഥ. ഇതേതുടര്‍ന്നാണ് സിസ്റ്റര്‍ ജോഫി ഹൈക്കോടതിയെ സമീപിച്ചത്.



. കോണ്‍വന്റിലെ കൃഷി പന്നികള്‍ നശിപ്പിക്കുന്നതിലുള്ള സങ്കടം കൊണ്ടാണ് വി ഫാം കര്‍ഷക സംഘടനയുടെ നേതൃത്വത്തില്‍ സിസ്റ്റര്‍ ഹൈക്കോടതിയെ സമീപിച്ചത്. വിളകളെല്ലാം കാട്ടുപന്നി നശിപ്പിക്കുന്ന അവസ്ഥ. കൃഷിയിടത്തിനു സമീപം തന്നെ കാട്ടുപന്നി കൂടു കൂട്ടി കിടക്കുന്ന അവസ്ഥയാണ്. മൂന്നു വര്‍ഷം പഴക്കമുള്ള ജാതി തൈകള്‍ നെറ്റ് കൊണ്ട് വേലി കെട്ടി സംരക്ഷിച്ചെങ്കിലും അതെല്ലാം കടിച്ചു കീറി പന്നികള്‍ ജാതി മരം മുഴുവന്‍ നശിപ്പിച്ചു. 

.കാട്ടുപന്നിയെ നശിപ്പിക്കാതെ കൃഷി സാധിക്കില്ല എന്ന നില വന്നതോടെയാണ് കോടതിയെ സമീപിച്ചതെന്നു സിസ്റ്റര്‍ ജോഫി പറഞ്ഞു. കൃഷിയിടത്തിലിറങ്ങുന്ന കാട്ടുപന്നിയെ ഏതുവിധേനയും കൊല്ലാനുള്ള അനുമതി നല്‍കണമെന്നാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് ഹൈക്കോടതി ഉത്തരവ് നല്‍കിയിരിക്കുന്നത്. കോഴിക്കോട് ജില്ലയില്‍ നിന്നു 12 കര്‍ഷകര്‍ക്കും വയനാട് ജില്ലയില്‍ നിന്ന് ഒരാള്‍ക്കുമാണ് അനുമതി.

.

Post a Comment

0 Comments