Latest News
Loading...

ഇന്‍സ്റ്റഗ്രാം കാമുകന്‍ എടിഎം കാര്‍ഡ് കവര്‍ന്നു. പോലീസെത്തിയതോടെ കഥയെല്ലാം പുറത്ത്



വീട്ടില്‍ ആളില്ലാത്ത സമയത്ത് വിളിച്ചു വരുത്തിയ ഇന്‍സ്റ്റഗ്രാം കാമുകന്‍ പെണ്‍കുട്ടിയുടെ അമ്മയുടെ എ.ടി.എം. കാര്‍ഡും പണവും കവര്‍ന്നു. എ.ടി.എമ്മില്‍ നിന്നും പണം പിന്‍വലിക്കുന്നതായി മെസേജ് വന്നതോടെ അമ്മ പൊലീസിനെ സമീപിച്ചപ്പോഴാണ് മകളുടെ രഹസ്യ കാമുകനെ കുറിച്ചുള്ള വിവരം പൊലീസിനു ലഭിക്കുന്നത്.  കോഴിക്കോട് കസബ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. സംഭവത്തില്‍ നിരവധി കേസുകളിലെ പ്രതിയായ ഫ്രാന്‍സിസ് റോഡ് ഷഫീക് നിവാസില്‍ അര്‍ഫാന്‍ (21) അറസ്റ്റിലായി. ഇയാള്‍ക്കെതിരെ നിരവധി മോഷണ കേസുകള്‍ ഉള്ളതായി കസബ പൊലീസ് അറിയിച്ചിട്ടുണ്ട്.


.
ഇന്‍സ്റ്റഗ്രാം വഴിയാണ് കല്ലായി സ്വദേശിനിയായ പെണ്‍കുട്ടി ഇയാളുമായി പരിചയത്തിലാകുന്നത്. പിന്നീട് ഈ ബന്ധം പ്രണയമായി. ഇതിനിടെ വീട്ടില്‍ ആളില്ലാത്ത സമയത്ത് പെണ്‍കുട്ടി അര്‍ഫാനെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. വീട്ടിലെത്തിയ അര്‍ഫാന്‍ പെണ്‍കുട്ടി അറിയാതെ അമ്മയുടെ മുറിയിലെത്തി ബാഗിലുണ്ടായിരുന്ന നാല് എടിഎം കാര്‍ഡുകളും പണവും മോഷ്ടിച്ചു.  ബന്ധുക്കള്‍ എത്തുന്നതിനു മുമ്പേ അര്‍ഫാന്‍ വീട്ടില്‍ നിന്നും പോയിരുന്നു. പിന്നീട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ എ.ടി.എമ്മുകളില്‍ നിന്നായി 45,000 രൂപ പിന്‍വലിച്ചതായി അമ്മയ്ക്ക് മെസേജ് വന്നു. ഇതോടെയാണ് എ.ടി.എം മോഷ്ടിക്കപ്പെട്ടതായി അമ്മ അറിയുന്നത്. ഉടന്‍ തന്നെ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. ബാഗുമായി പുറത്ത് പോകാത്തതിനാല്‍ വീട്ടില്‍ തന്നെയാണ് മോഷ്ടാവ് എത്തിയതെന്ന സൂചന പൊലീസിനു ലഭിച്ചു. 
.തുടര്‍ന്ന് പണം പിന്‍വലിച്ച എ.ടി.എമ്മില്‍ നിന്നുള്ള സി.സി. ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് യുവാവിനെ കണ്ടെത്തി. എന്നാല്‍ ഇയാള്‍ എങ്ങനെ വീട്ടിലെത്തിയെന്നതായിരുന്നു പിന്നീട് പൊലീനെ കുഴക്കുന്ന ചോദ്യം.  വീട്ടുകാരോട് വിവരം ചോദിച്ചെങ്കിലും തനിക്കോ മക്കള്‍ക്കോ അറിയില്ലെന്നായിരുന്നു അമ്മയുടെ മറുപടി. എന്നാല്‍ മകളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ് പെണ്‍കുട്ടിയെ മാറ്റി നിര്‍ത്തി ചോദ്യം ചെയ്തപ്പോഴാണ് ഇയാള്‍ വീട്ടിലെത്തിയ കാര്യം പുറത്ത് വരുന്നത്. 

.സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തില്‍ അര്‍ഫാന്‍ നിരവധി തവണ പെണ്‍കുട്ടിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും കണ്ടെത്തി. താന്‍ ബിരുദ വിദ്യാര്‍ഥിയാണെന്നും മാതാപിതാക്കള്‍ വിദേശത്താണെന്നാണ് ഇയാള്‍ പെണ്‍കുട്ടിയോട് പറഞ്ഞിരുന്നത്. കൂട്ടുകാരുമൊത്തുള്ള ചിത്രങ്ങളും ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. 

Post a Comment

0 Comments