Latest News
Loading...

പാലാ ജനറല്‍ ആശുപത്രിയില്‍ വാക്സിനേഷന് തിക്കും തിരക്കും


പാലാ ജനറല്‍ ആശുപത്രിയില്‍ വാക്സിനേഷന്‍ കേന്ദ്രത്തില്‍ ദിനംകഴിയുന്തോറും പ്രശ്നങ്ങള്‍ രൂക്ഷമാകുന്നു. കോവിഡ് നിയന്ത്രണങ്ങളും സാമൂഹ്യ അകലവും കാറ്റില്‍ പറത്തിയുള്ള തിരക്കാണിവിടെ എന്നും. മഴ കൂടി പെയ്താല്‍ സാമൂഹിക അകലം പേരിനുപോലുണ്ടാവില്ല. തിങ്കളാഴ്ചയും വലിയ തിരക്കാണ് ആശുപത്രിയില്‍ അനുഭവപ്പെട്ടത്. 

മറ്റു പഞ്ചായത്തുകളില്‍ നിന്നും മറ്റു താലൂക്കുകളില്‍ നിന്നും ദിവസേന നൂറുകണക്കിന് ആളുകളാണ് വാക്സിനേഷനായി പാലാ ജനറല്‍ ആശുപത്രിയില്‍ എത്തുന്നത്. ഇതോടൊപ്പം നഗരസഭയിലെ ആളുകളും വരും. ഇതോടെ ആകെ തിരക്കും ബഹളവുമാകും. ചൊവ്വാഴ്ച 100 ഡോസ് വാക്സിന്‍ നല്കിയപ്പോള്‍ 300-ഓളം പേര്‍ സ്ഥലത്തുണ്ടായിരുന്നു. 

.തിങ്കളാഴ്ച വലിയ തിരക്കാണ് അനുഭവപ്പെട്ടത്. യാതൊരു സാമൂഹിക അകലവും പാലിക്കാതെ 100 കണക്കിന് ആലുകള്‍ തിങ്ങിക്കൂടിയിട്ടും നിയന്ത്രിക്കാന്‍ ആരുമുണ്ടായില്ല. ഇതുസംബന്ധിച്ച് സ്ഥലത്തുണ്ടായിരുന്ന യുവാവ് പോലീസിനോട് ചൂണ്ടിക്കാട്ടിയപ്പോള്‍ തട്ടിക്കയറിയതായും പരാതിയുണ്ട്. 

.അതേസമയം, നഗരസഭ പരിധിയിലുള്ളവര്‍ക്ക് ജനറലാശുപത്രിയില്‍ കോവിഡ് വാക്സിനേഷനു മുന്‍ഗണന ഇല്ലാത്തതും പ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. തിങ്കളാഴ്ച രാവിലെ ക്യൂവിലുണ്ടായിരുന്നവര്‍ക്ക് ടോക്കണ്‍ നല്കിയശേഷം , നഗരസഭയ്ക്ക് പുറത്തുള്ളവര്‍ക്ക് വാക്സിനേഷനില്ലെന്ന് അറിയിച്ചത് വലിയ ബഹളത്തിനിടയാക്കി. ആദ്യം ടോക്കണ്‍ കൈപ്പറ്റിയ 200 ഓളം പേരില്‍ 160 പേരും വിവിധ പഞ്ചായത്തുകളില്‍നിന്നും എത്തിയവരായിരുന്നു. 

ആഴ്ചയില്‍ ഒരു ദിവസമെങ്കിലും നഗരസഭാ അതിര്‍ത്തിയിലുള്ള ജനങ്ങള്‍ക്ക് വാക്സിനേഷനുള്ള മുന്‍ഗണന കൊടുക്കണമെന്ന നിര്‍ദേശവും ഉയര്‍ന്നിട്ടുണ്ട്. ഇത് സംബന്ധിച്ചുള്ള പരാതികള്‍ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അത് പരിഹരിക്കാനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നും പാലാ ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. ശബരീനാഥ് അറിയിച്ചു.


Post a Comment

0 Comments