Latest News
Loading...

ഈരാറ്റുപേട്ടയിൽ വൻ കഞ്ചാവ് വേട്ട: ഡ്യൂഡ് എക്‌സൈസ് പിടിയിൽ

ഈരാറ്റുപേട്ട : ഓണത്തിനോട് അനുബന്ധിച്ചു ഈരാറ്റുപേട്ടയിലെ കഞ്ചാവ് മാഫിയയുടെ പദ്ധതികൾ തകർത്തു കൊണ്ട് ഈരാറ്റുപേട്ട എക്‌സൈസ് ന്റെ വൻ കഞ്ചാവ് വേട്ട. ഇത്തവണ ഓണം വിപണി ലക്ഷ്യമിട്ട് കൊണ്ട് വന്ന 2.2 കിലോ ഗ്രാം കഞ്ചാവുമായി പിടിയിൽ ആയത് കാസർഗോഡ് സ്വദേശിയും" ഡ്യൂഡ്" എന്ന് വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന ഇർഷാദ് എൻ എ (36) ആണ്.ജില്ലയിലെ വൻകിട ഹോട്ടലുകളിലും മറ്റും നടക്കുന്ന ഡിജെ പാർട്ടികളിൽ കഞ്ചാവും മറ്റ് ലഹരിമരുന്നുകളും എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാൾ. 


 

.മുൻപ് ഈരാറ്റുപേട്ടയിൽ ഒരു പ്രമുഖ ഹോട്ടലിൽ ഷവർമ മേക്കർ ആയി ജോലി ചെയ്തിരുന്നു അങ്ങനെ സ്ഥാപിച്ച സൗഹൃദങ്ങൾ വഴി ആണ് പ്രദേശത്ത് കഞ്ചാവ് വില്പന നടത്തി വന്നിരുന്നത്.പിന്നീട് ഇയാൾ ഹോട്ടൽ ജോലി ഉപേക്ഷിക്കുകയും പൂർണമായും കഞ്ചാവ് വിൽപ്പനയിലേക്ക് മാറുകയും ആയിരുന്നു.കിലോ കണക്കിന് കഞ്ചാവുമായി വേഷം മാറി ബസുകളിലും മറ്റും യാത്ര ചെയ്തു വിവിധ ഭാഗങ്ങളിൽ എത്തിക്കുന്ന ഇയാളെ അതി സഹസികമായാണ് പിടി കൂടിയത്.

ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് കുറേ ദിവസങ്ങൾ ആയി ഇയാളുടെ നീക്കങ്ങൾ ഈരാറ്റുപേട്ട എക്‌സൈസ് ഇൻസ്‌പെക്ടർ വൈശാഖ് വി പിള്ളയുടെ നേതൃത്വത്തിൽ നിരീക്ഷിച്ചു വരിക ആയിരുന്നു.ഓണം സ്പെഷ്യൽ ഡ്രൈവ് അനുബന്ധിച്ച് എക്‌സൈസ് ഡിപ്പാർട്മെന്റ് പ്രദേശത്തെ കഞ്ചാവ് മാഫിയക്കെതിരെ പിടി മുറുക്കിയിരുന്നു.എക്‌സൈസ് പ്രദേശത്തു നിരീക്ഷണം കൂടുതൽ ശക്തമാക്കിയതായി ഈരാറ്റുപേട്ട എക്‌സൈസ് ഇൻസ്‌പെക്ടർ അറിയിച്ചു.


.എക്‌സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർ മുഹമ്മദ്‌ അഷ്‌റഫ്‌ സിവിൽ എക്‌സൈസ് ഓഫീസർ മാരായ ജസ്റ്റിൻ തോമസ്, അജിമോൻ, നിയാസ് സി ജെ, സുരേന്ദ്രൻ കെ സി, പ്രദീഷ് ജോസഫ്, റോയി വർഗീസ് വനിതാ സിവിൽ എക്‌സൈസ് ഓഫീസർമാരായ സുജാത സി ബി, പ്രിയ കെ ദിവാകരൻ എക്‌സൈസ് ഡ്രൈവർ ഷാനവാസ്‌ ഒ എ എന്നിവർ ഉണ്ടായിരുന്നു .


Post a Comment

0 Comments