തിരുവനന്തപുരം : ആറ്റിങ്ങലില്‍ മോഷണക്കുറ്റം ആരോപിച്ച് പരസ്യവിചാരണ ചെയ്തതിന് പിങ്ക് പൊലീസിലെ സിവില്‍ പൊലീസ് ഓഫിസര്‍ രജിതയെ സ്ഥലംമാറ്റി . ഒപ്പം വകുപ്പുതല നടപടിക്കും ആറ്റിങ്ങല്‍ ഡിവൈ.എസ്.പിയുടെ റിപ്പോര്‍ട്ടില്‍ ശുപാർശയുണ്ട്.
.ഇല്ലാത്ത മോഷണത്തിന്റെ പേരിൽ അച്ഛനേയും മൂന്നാം ക്ലാസുകാരി മകളേയും പിങ്ക് പൊലീസുകാരി പീഡിപ്പിക്കുകയായി.പൊലീസുകാരിയുടെ ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് ഇരുവരെയും പരസ്യ വിചാരണ നടത്തി. എന്നാല്‍ ഫോണ്‍ പിന്നീട് പൊലീസുകാരുടെ ബാഗിൽ നിന്നു തന്നെ കണ്ടെത്തുകയായിരുന്നു.
.ആറ്റിങ്ങലിൽ ഏറെ വിവാദം ഉണ്ടാക്കിയ സംഭവമായിരുന്നു ഇത് .വിവിധ രാഷ്ട്രീയ കക്ഷികൾ പോലീസിന്റെ ഈ നടപടിക്കെതിരെ രംഗത്ത് വന്നിരുന്നു.
0 Comments