Latest News
Loading...

വിദേശമദ്യ വില്‍പ്പനശാലകള്‍ ആറിരട്ടിയാക്കാന്‍ ശുപാര്‍ശ


സംസ്ഥാനത്ത് പുതിയ 1500 വിദേശ മദ്യ വില്‍പ്പനശാലകള്‍ കൂടി തുറക്കണമെന്ന് ശുപാര്‍ശ. നിലവിലുള്ള 309 വില്‍പ്പനശാലകള്‍ക്ക് പുറമെയാണിത്. ഇതോടെ കേരളത്തിലെ ആകെ ചില്ലറ മദ്യവില്‍പ്പനശാലകളുടെ എണ്ണം 1800ലേക്ക് ഉയരും.

സംസ്ഥാന എക്‌സൈസ് കമ്മീഷണര്‍ നികുതി വകുപ്പ് സെക്രട്ടറിക്കാണ് ശുപാര്‍ശ നല്‍കിയത്. തിരക്കേറിയ വില്‍പ്പനകേന്ദ്രങ്ങളില്‍ കൗണ്ടറുകളുടെ എണ്ണം കൂട്ടാനും കൗണ്ടറുകള്‍ പ്രവര്‍ത്തനസമയം മുഴുവന്‍ തുറക്കാനും ശുപാര്‍ശയുണ്ട്. ഇതിനുതയ്യാറാകാത്ത ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്നാണ് എക്‌സൈസ് കമ്മീഷണര്‍ പറയുന്നത്.

.സംസ്ഥാനത്ത് നിലവില്‍ ബിവറേജസ് കോര്‍പ്പറേഷന്റെ 270 മദ്യവില്‍പ്പനശാലകളും കണ്‍സ്യൂമര്‍ഫെഡിന്റെ 39 വില്‍പ്പനശാലകളുമാണ് ഉള്ളത്. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ 17,000 പേര്‍ക്ക് ഒരു വിദേശമദ്യ ചില്ലറവില്‍പ്പനശാലയെന്ന നിലയിലാണ് മദ്യശാലകള്‍ ഉള്ളത്. എന്നാല്‍ കേരളത്തിലിത് ഒരുലക്ഷം പേര്‍ക്ക് ഒരു വില്‍പ്പനശാല എന്ന നിലയിലാണ്.

ഈ കാരണവും വില്‍പ്പനശാലകള്‍ കൂട്ടുന്നതിന് കാരണമായി പറയുന്നുണ്ട്. വില്‍പ്പനശാല കൂട്ടുകവഴി മദ്യ ഉപഭോഗം പ്രോത്സാഹിപ്പിക്കുകയെന്ന് അര്‍ഥമില്ല. ഉപഭോക്താക്കളുടെ സൗകര്യം മെച്ചപ്പെടുത്തി സാമൂഹിക-സാംസ്‌കാരിക അന്തസ്സ് മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്നും റിപ്പോര്‍ട്ടിലുണ്ട്.

.എല്ലാ വില്‍പ്പനശാലകളിലെയും സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണം. അടിസ്ഥാനസൗകര്യങ്ങള്‍ കുറവുള്ള 96 ഔട്ട്‌ലെറ്റുകള്‍ ഉടന്‍ മാറ്റി സ്ഥാപിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. കോടതി പരാമര്‍ശിക്കുംപ്രകാരമുള്ള അന്തസ്സും അവകാശവും സംരക്ഷിക്കുന്നതിന് വിദേശമദ്യശാലകളുടെ എണ്ണംകൂട്ടാന്‍ നിര്‍ദേശിച്ചുകൊണ്ടാണ് എക്‌സൈസ് ആനന്ദകൃഷ്ണന്റെ റിപ്പോര്‍ട്ട് അവസാനിക്കുന്നത്


Post a Comment

0 Comments