പാലാ കെഎസ്ആർടിസി ബസ് സ്റ്റേഷനിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ ചാരായം കൈവശംവച്ച കുറ്റത്തിന് സ്റ്റേഷൻ മാസ്റ്ററെ സസ്പെൻഡ് ചെയ്യാൻ സിഎംഡി ഉത്തരവിട്ടു. പാലാ കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്റർ ജയിംസ് ജോർജിനെതിരെയാണ് നടപടി. അറിയിപ്പ് ലഭിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തി പരിശോധന നടത്തിയ വിജിലൻസ് സംഘം ജയിംസ് ജോർജിന്റെ കൈയ്യിൽ നിന്നും ചാരായം കണ്ടെത്തിയിരുന്നു.
.ജയിംസ് ജോർജിനെതിരെ കേരള അബ്കാരി ആക്ട് പ്രകാരമാണ് അറസ്റ്റ് ചെയ്തത്. 500 മില്ലി ലിറ്റർ ചാരായമാണ് ഇയാളില്‍ നിന്ന് പിടികൂടിയതെന്നും അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് ഇയാളെ സസ്പെന്‍ഡ് ചെയ്യാന്‍ സിഎംഡി ഉത്തരവിടുകയായിരുന്നു.
0 Comments